Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരാറുകൾ...

കരാറുകൾ റദ്ദാക്കിയതിന്റെ ഉത്തരവാദിത്തം റഗുലേറ്ററി കമീഷന്; നഷ്ടം 410 കോടി

text_fields
bookmark_border
കരാറുകൾ റദ്ദാക്കിയതിന്റെ ഉത്തരവാദിത്തം റഗുലേറ്ററി കമീഷന്; നഷ്ടം 410 കോടി
cancel

പാലക്കാട്: 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്ന നാല് ദീർഘകാല കരാറുകൾ റദ്ദാക്കിയതിന്റെ ഉത്തരവാദി വൈദ്യുതി റെഗുലേറ്ററി കമീഷനാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കരാർ റദ്ദാക്കിയതിലൂടെ 410 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായെന്നും മന്ത്രി നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകി. 2014ലാണ് ഡി.ബി.എഫ്.ഒ.ഒ 765 മെഗാവാട്ട് വൈദ്യുതിക്കായുള്ള രണ്ട് ദീർഘകാല കരാറുകളിൽ ഏർപ്പെട്ടത്.

എന്നാൽ, റെഗുലേറ്ററി കമീഷൻ 2016 ആഗസ്റ്റിൽ ഒരു വിഭാഗം കരാറുകൾക്ക് അംഗീകാരം നിഷേധിച്ചു. എന്നാൽ, എല്ലാ കരാറുകളിൽനിന്നും തൽക്കാലം വൈദ്യുതി വാങ്ങാൻ സർക്കാറിന്റെ ഉത്തരവുപ്രകാരം കെ.എസ്.ഇ.ബി അനുമതി നൽകി. 2020 ആഗസ്റ്റിൽ വാങ്ങുന്ന വൈദ്യുതിയുടെ നിരക്കിൽ പരിധി വെച്ചതോടെ ഉൽപാദകർ അപ്പലേറ്റ് ട്രൈബ്യൂണലായ ആപ്ടെൽ മുമ്പാകെ ചോദ്യം ചെയ്തതോടെ ഉത്തരവ് സ്റ്റേ ചെയ്തു. കമിഷൻ ഈ നടപടി ചോദ്യം ചെയ്തതോടെ മൂന്നു മാസത്തിനകം തീർപ്പാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് നാല് ദീർഘകാല കരാറുകൾക്ക് അനുമതി നിഷേധിച്ച് കമീഷൻ ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Electricity Regulatory CommissionKSEB
News Summary - The Regulatory Commission is responsible for cancellation of contracts; 410 crore loss
Next Story