സംസ്ഥാനത്തേക്കുള്ള ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്രക്ക് വ്യാഴാഴ്ച സമാപനം
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുറപ്പെട്ട് ഹജ്ജ് അനുഷ്ഠിച്ച തീര്‍ഥാടകരുടെ തിരിച്ചുവരവ് വ്യാഴാഴ്ച പൂർണമാകും. അവസാന സംഘവുമായുള്ള വിമാനം വ്യാഴാഴ്ച പുലര്‍ച്ച 1.15ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. കണ്ണൂരിലേക്കും കൊച്ചിയിലേക്കുമുള്ള വിമാന സർവിസുകള്‍ ബുധനാഴ്ച പൂര്‍ത്തിയാകും.
തീര്‍ഥാടകരെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാന്‍ ഇനി 13 വിമാന സർവിസുകളാണ് അവശേഷിക്കുന്നത്. ഇതില്‍ ഒമ്പത് സർവിസുകള്‍ കരിപ്പൂരിലേക്കും മൂന്നെണ്ണം കണ്ണൂരിലേക്കും ഒന്ന് കൊച്ചിയിലേക്കുമാണ്. തീര്‍ഥാടകരുമായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് 40 വിമാനങ്ങളും കണ്ണൂരിലേക്ക് 11 വിമാനങ്ങളും കൊച്ചിയിലേക്ക് ആറ് വിമാനങ്ങളുമാണ് ഇതുവരെ സർവിസ് നടത്തിയത്. ഹജ്ജിനുശേഷം സംസ്ഥാനത്തേക്ക് ഇതുവരെ 9,428 തീര്‍ഥാടകര്‍ തിരിച്ചെത്തി. ഇതില്‍ 6,021 പേര് സ്ത്രീകളും 3,407 പേര് പുരുഷന്മാരുമാണ്. സംസ്ഥാനത്തെ പ്രധാന പുറപ്പെടല്‍ കേന്ദ്രമായ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 3,736 സ്ത്രീകളും 2,015 പുരുഷന്മാരുമുള്പ്പെടെ 5,751 തീര്‍ഥാടകരാണ് ഇതുവരെ തിരിച്ചെത്തിയത്. കൊച്ചിയില്‍ ഇതുവരെ 2,092 തീര്‍ഥാടകര്‍ മടങ്ങിവന്നു. 1,275 സ്ത്രീകളും 609 പുരുഷ തീര്‍ഥാടകരും ഇതിലുള്‍പ്പെടും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.