ബി.എസ്.എൻ.എല്ലിന് ‘മഹാമറവി’; ജിയോയിൽനിന്ന് കിട്ടേണ്ട 1757.56 കോടി വന്നില്ല
text_fieldsതൃശൂർ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ബി.എസ്.എൻ.എല്ലിന്‍റെ പശ്ചാത്തല-സാങ്കേതിക സംവിധാനം ഉപയോഗിക്കുന്നതിന് നൽകേണ്ട തുക അടച്ചിട്ട് 10 വർഷം. കരാർപ്രകാരമുള്ള തുക ഈടാക്കാൻ ബിൽ അയക്കാൻ ബി.എസ്.എൻ.എൽ ‘മറന്നതാണ്’ കാരണം! ഇതുവഴി ബി.എസ്.എൻ.എല്ലിന് നഷ്ടം 1757.56 കോടി രൂപ. കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ടാണ് ഈ ‘മഹാമറവി’ വെളിച്ചത്തുകൊണ്ടുവന്നത്.
ബി.എസ്.എൻ.എല്ലിന്‍റെ പശ്ചാത്തല സംവിധാനങ്ങൾ ഉപയോഗിക്കാൻ രണ്ടു സ്ഥാപനങ്ങളും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. ഈ ‘മാസ്റ്റർ സർവിസ് എഗ്രിമെന്‍റ് പ്രകാരം’ ലഭിക്കേണ്ട തുകയാണ് ബി.എസ്.എൻ.എല്ലിന് നഷ്ടമായത്. ഇത്രയും തുകയും അതിന്‍റെ പലിശയും കൂടാതെ മറ്റുചില സേവനങ്ങൾക്ക് കിട്ടേണ്ട ഏതാനും കോടികൾ കൂടിയും ജിയോയിൽനിന്ന് ബി.എസ്.എൻ.എല്ലിന് ലഭിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2014 മേയ് മുതൽ 2024 മാർച്ച് വരെ ബി.എസ്.എൻ.എൽ ‘മറവി’യിലായിരുന്നു.
സി.എ.ജി റിപ്പോർട്ടിൽ പൊതുമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രകടനം സംബന്ധിച്ച പരിശോധനയിലാണ് ഇക്കാര്യം പറയുന്നത്. പല സ്ഥാപനങ്ങളുടെയും വീഴ്ചകൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളോ മന്ത്രാലയങ്ങളോ കൃത്യമായി മറുപടി നൽകിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.