കുപ്പി പൊട്ടിച്ച് കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി; തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് യുവാവ് പെൺകുട്ടിയുമായി കടന്നു
text_fieldsതൃശൂര്‍: തൃശൂർ റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിൽനിന്ന് പട്ടാപ്പകൽ യുവാവ് പെൺകുട്ടിയുമായി രക്ഷപ്പെട്ടു. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് 16കാരിയുമായി 20 വയസ്സുകാരനായ ഇതര സംസ്ഥാനക്കാരൻ കടന്നുകളഞ്ഞത്.
ഇരുവർക്കും വേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു. യുവാവ് ബിയർ കുപ്പി പൊട്ടിച്ച് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരുടെ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി. ചൈൽഡ് ലൈൻ അംഗം സിനി ഷിബിക്ക് കൈക്ക് പരിക്കേറ്റു. ഛത്തീസ്ഗഢിൽ നിന്നും ഒന്നിച്ചുവന്നവരാണ് പെൺകുട്ടിയും യുവാവും. കാര്യങ്ങൾ ചോദിച്ചറിയാൻ ചൈൽഡ് ലൈൻ അംഗങ്ങൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നതായിരുന്നു.
ഇതിനിടെ യുവാവ് പൊട്ടിച്ച ബിയർ കുപ്പിയുമായി റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫിസിലേക്കെത്തി. പിന്നാലെ അംഗങ്ങളുടെ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറിയെങ്കിലും അപായ സൂചനയുള്ളതിനാൽ യാത്രക്കാർ ചങ്ങല വലിച്ചു. ചുമട്ടുതൊഴിലാളികളും പൊലീസും തടയാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.