പ്രകൃതി കീറിയെറിഞ്ഞു; 12 പേരുടെ ആ സന്തോഷ ചിത്രം
text_fieldsമുണ്ടക്കൈ (വയനാട്): മുണ്ടക്കൈ ദുരന്തം നാടറിഞ്ഞതു മുതൽ സാമൂഹിക മാധ്യമങ്ങളിൽ ആ ഫോട്ടോ നിറഞ്ഞുനിന്നു. കുടുംബത്തിലെ 12 പേർ ചേർന്നുനിന്ന് പകർത്തിയ സന്തോഷ ചിത്രം. ഗൃഹനാഥനും ഭാര്യയും പിഞ്ചു മക്കളുമെല്ലാം തോളുരുമ്മി ചിരിച്ചുനിൽക്കുന്ന ചിത്രത്തിലുള്ളവർ ദുരന്തത്തിൽ പെട്ടത് അറിഞ്ഞവരെല്ലാം ആ ചിത്രത്തിലെ പുഞ്ചിരി മായാതെ കാണാനുള്ള പ്രാർഥനയിലായിരുന്നു. എന്നാൽ മുണ്ടക്കൈ ഗ്രാമത്തെ നാമാവശേഷമാക്കിയ ദുരന്തം ഈ കുടുംബത്തിലെ 12 പേരെയും കൊണ്ടുപോയി.
ഇവിടത്തെ പള്ളിക്ക് എതിർവശത്തുള്ള കുഞ്ഞിമൊയ്തീൻ, ഭാര്യ ആയിഷ, മൂത്ത മകൻ മൻസൂർ, ഭാര്യ മുഹ്സിന, മകൻ നൗഫലിന്റെ ഭാര്യ സജ്ന, ഇവരുടെ മക്കൾ, പേരക്കുട്ടി നഫ്ല നസ്റിൻ തുടങ്ങി 12 പേരാണ് ഈ കുടുംബത്തിൽനിന്ന് ഇരുട്ടിവെളുക്കുംമുമ്പേ ഇല്ലാതായത്. മുണ്ടക്കൈ പള്ളിക്ക് എതിർവശത്തെ വീട്ടിലായിരുന്നു ഇവർ കഴിഞ്ഞത്. മുണ്ടക്കൈ പടിയിലെ പാടിയിലായിരുന്നു മകൻ മൻസൂർ. എന്നാൽ, സുരക്ഷയോർത്ത് മൻസൂർ ഭാര്യയും മക്കളുമൊത്ത് തറവാട്ടിലേക്ക് മാറുകയായിരുന്നു. എന്നാൽ, മലവെള്ളപ്പാച്ചിലിൽ ഇവർ ഒന്നടങ്കം ഇല്ലാതാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.