തോമസ് ചാണ്ടിയുടെ കൈയേറ്റം; കലക്ടർ ഇന്ന് റിപ്പോർട്ട് നൽകും
text_fieldsആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് കലക്ടർ ടി.വി. അനുപമ തയാറാക്കിയ അന്തിമ അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച സർക്കാറിന് സമർപ്പിക്കും. ഉപഗ്രഹചിത്രങ്ങളുടെ സഹായത്താൽ കലക്ടർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ മന്ത്രി നടത്തിയ കൈയേറ്റങ്ങൾ ശരിവെച്ചിരുന്നു. എന്നാൽ, റിപ്പോർട്ട് പൂർണമാകാത്തതിനാൽ സർക്കാർ തള്ളി.
തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ആയതിനാൽ വാട്ടർ വേൾഡ് ടൂറിസം കമ്പനി ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ചായിരുന്നു പിന്നീട് തെളിവെടുപ്പ് പൂർത്തിയാക്കിയത്. തെളിവെടുപ്പിൽ കമ്പനിയുടെ ഭാഗം കേട്ടശേഷം കൈയേറ്റ സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ചും കലക്ടർ സ്ഥിതി വിലയിരുത്തി. എന്നാൽ, കായൽ കൈയേറിയില്ലെന്ന നിലപാടിൽതന്നെയാണ് തോമസ് ചാണ്ടി ഇപ്പോഴും.
കലക്ടറുടെ അന്തിമ റിപ്പോർട്ടിൽ മന്ത്രി കൈയേറ്റം നടത്തിയതായാണ് സൂചന. റിപ്പോർട്ട് മന്ത്രിക്ക് എതിരായാൽ സ്ഥാനങ്ങൾ രാജിവെച്ച് നിയമ നടപടി നേരിടേണ്ടിവരും. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. കൈയുടെ ചികിത്സക്ക് മന്ത്രി തോമസ് ചാണ്ടി വിദേശത്ത് പോകുന്നതിനാൽ റിപ്പോർട്ടിന്മേലുള്ള നടപടി നീളാനാണ് സാധ്യത.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.