തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം: കലക്ടറുടെ റിപ്പോർട്ടിൽ നിയമോപദേശം തേടും
text_fieldsതിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലക്ടർ ടി.വി അനുപമ നൽകിയ റിപ്പോർട്ടിൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനം. കലക്ടറുടെ റിപ്പോർട്ട് മന്ത്രിസഭ പരിഗണിക്കുമെന്നും റിപ്പോർട്ടിന്മേലുള്ള തുടർ നടപടികൾ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ നിയമോപദേശം ലഭിച്ച ശേഷം റിപ്പോർട്ട് പരിഗണിക്കാമെന്നാണ് സർക്കാറിെൻറ പുതിയ തീരുമാനം.
കലക്ടറുടെ റിപ്പോർട്ടിൽ ഗുരുതരമായ പരാമർശങ്ങളാണുള്ളതെന്നും റിപ്പോര്‍ട്ടിന്‍ മേല്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഭൂമി കൈയേറ്റം നടത്തിയെന്നാണ് കലക്ടറുടെ റിപ്പോർട്ടെന്നും ഇത് ഭൂസംരക്ഷണ നിയമത്തിന്‍റെ ലംഘനവും ക്രിമിനൽകുറ്റവുമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
കലക്ടറുടെ റിപ്പോർട്ട് കണ്ട ശേഷം പ്രതികരിക്കാമെന്ന് മന്ത്രി തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.