Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാജയകാരണം അടിസ്ഥാന...

പരാജയകാരണം അടിസ്ഥാന വിഭാഗങ്ങൾ അകന്നത് - കേരള കോൺഗ്രസ് -എം

text_fields
bookmark_border
പരാജയകാരണം അടിസ്ഥാന വിഭാഗങ്ങൾ അകന്നത് - കേരള കോൺഗ്രസ് -എം
cancel
camera_alt

തോമസ് ചാഴികാടൻ

കോട്ടയം: കർഷകരുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാത്തതും അടിസ്ഥാന ജനവിഭാഗങ്ങൾ അകന്നതുമാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്‍റെ ദയനീയ പ്രകടനത്തിന് കാരണമായതെന്ന് കേരള കോൺഗ്രസ് -എം പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് ഈ വിലയിരുത്തൽ നടത്തിയത്.

സംസ്ഥാനത്ത് എല്ലാ മണ്ഡലത്തിലും എൽ.ഡി.എഫിന് തിരിച്ചടിയുണ്ടായി. അതിന്‍റെ ഭാഗമായാണ് കോട്ടയം മണ്ഡലത്തിൽ സിറ്റിങ് എം.പിയായിരുന്ന തോമസ് ചാഴികാടനും പരാജയപ്പെട്ടത്. എന്നാൽ, ഇടതുമുന്നണിക്ക് സ്വാധീനമുള്ള മണ്ഡലത്തിലെ പല ഭാഗങ്ങളിലും പിന്നാക്കം പോയത് ഗൗരവമായി കാണണം. സി.പി.എം വോട്ടുകൾ ലഭിച്ചില്ലെന്നും ഇക്കാര്യം പരിശോധിക്കണമെന്നും സ്ഥാനാർഥി ഉൾപ്പെടെ യോഗത്തിൽ ഉന്നയിച്ചു. മലയോര കർഷകരുടെ വിഷയം സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതിൽ സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ഉൾപ്പെടെ മണ്ഡലങ്ങളിലെ പരാജയത്തിന് കാരണമായത്.

മധ്യകേരളത്തിൽ പാർട്ടിയുടെ അടിത്തറക്ക് കോട്ടം സംഭവിച്ചിട്ടില്ല. എന്നാൽ, പ്രവർത്തനം കൂടുതൽ സജീവമാക്കണമെന്നും യുവതലമുറയെ കൂടുതലായി പാർട്ടിയിലേക്ക് ആകർഷിക്കണമെന്നും സൂചന നൽകുന്നതാണ് തെരഞ്ഞെടുപ്പുഫലം. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. എൽ.ഡി.എഫിന്‍റെ പരാജയത്തിന് മുഖ്യമന്ത്രിയുടെ നിലപാടും കാരണമായെന്ന വിമർശനമുണ്ടായി. എന്നാൽ, മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും മുന്നണിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി യോഗത്തിൽ വ്യക്തമാക്കി. ഭൂപരിഷ്‌കരണ കമീഷന്‍ രൂപവത്കരണം, അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ പരിഹാര നിർദേശങ്ങള്‍ക്കായി എൽ.ഡി.എഫ് ഉപസമിതി രൂപവത്കരിക്കണമെന്ന് ഇടതുമുന്നണിയില്‍ ആവശ്യപ്പെടാനും സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.

മലയോര മേഖലകളിലെ കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയാത്തത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് എല്‍.ഡി.എഫ് ഉപസമിതി എന്ന ആവശ്യം മുന്നണിക്കുള്ളില്‍ ഉന്നയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സര്‍ക്കാറിന്‍റെ മുന്‍ഗണനകളില്‍ അവശ്യങ്ങളായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നിലപാടുകളും തോൽവിക്ക് കാരണമായി -ചാഴികാടൻ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന് കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടൻ. കേരള കോൺഗ്രസ് -എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചതെന്നാണ് വിവരം. പാലായിൽ നടന്ന നവകേരള സദസ്സിലെ മുഖ്യമന്ത്രിയുടെ ശകാരം ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മാസങ്ങൾക്കുമുമ്പ് സംഘടിപ്പിച്ച നവകേരള സദസ്സിൽ പാലായിൽ നടന്ന ചടങ്ങിൽ തോമസ് ചാഴികാടനെ പൊതുവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശാസിച്ചിരുന്നു. റബർ കർഷകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വേദിയിൽ ഉയർത്തിയതിനായിരുന്നു ഈ ശകാരം. ഇത് കേരള കോൺഗ്രസ് -എം പ്രവർത്തകർക്കിടയിലുൾപ്പെടെ കനത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas chazhikadan
News Summary - thomas chazhikadan about LDF failure in Lok Sabha Election
Next Story