Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാനൂരിൽ വൻ ബോട്ട്...

താനൂരിൽ വൻ ബോട്ട് ദുരന്തം: മരണം 21 ആയി, മരിച്ചവരിൽ ആറു കുട്ടികളും

text_fields
bookmark_border
താനൂരിൽ വൻ ബോട്ട് ദുരന്തം: മരണം 21 ആയി, മരിച്ചവരിൽ ആറു കുട്ടികളും
cancel

താനൂർ/പരപ്പനങ്ങാടി: താനൂർ പൂരപ്പുഴയിൽ ഉല്ലാസബോട്ട് മുങ്ങി വൻ അപകടം. ഞായറാഴ്ച വൈകീട്ട് ഏഴോടെയുണ്ടായ അപകടത്തിൽ ആറു കുട്ടികളുൾപ്പെടെ 21 പേർ മരിച്ചു. 35ഓളം പേർ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 15ഓളം പേരെ രക്ഷപ്പെടുത്തി. ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് ഇവിടെ ബോട്ട് സർവിസ് ആരംഭിച്ചത്. അപകടത്തിൽപ്പെട്ടവരെ താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബോട്ട് കയറിട്ട് വലിച്ച് മറുകരയിലെത്തിച്ചിട്ടുണ്ട്. ബോട്ട് കമഴ്ന്ന നിലയിലായിരുന്നതും രാത്രിയായതിനാൽ വെളിച്ചക്കുറവും രക്ഷപ്രവർത്തനം ദുഷ്കരമാക്കി. ഗ്ലാസ് തകർത്താണ് ബോട്ടിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു.

ബോട്ടിൽ ലൈഫ് ജാക്കറ്റുകൾ കുറവായിരുന്നു. പലരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നുമില്ല. സ്ത്രീകളും കുട്ടികളുമായതിനാൽ നീന്തൽ അറിയുന്നവരും കുറവായിരുന്നു. ഇതും മരണസംഖ്യ ഉയരാൻ ഇടയാക്കി. പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലും പുത്തരിക്കൽ ജനസേവാ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചവരിൽ ഗുരുതരാവസ്ഥയിലുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മത്സ്യത്തൊഴിലാളികളും നാട്ടുകാരും അഗ്നിരക്ഷസേനയും പൊലീസും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.

ഒരു കുടുംബത്തിലെ 12 പേർ ബോട്ടിലുണ്ടായിരുന്നതായും ഇവരിൽ ആറുപേർ മരിച്ചതായും പറയുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമം തുടരുകയാണ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ രാത്രി 10.15ഓടെ ആറു മൃതദേഹങ്ങൾ എത്തിയിട്ടുണ്ട്.

രണ്ടു മൃതദേഹങ്ങൾ തിരൂർ ജില്ല ആശുപത്രി മോർച്ചറിയിലുണ്ട്. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. കലക്ടർ, ജില്ല പൊലീസ് മേധാവി, എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ല കലക്ടർക്ക് നിർദേശം നൽകി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നൽകാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.

അപകടത്തിൽ മരിച്ചവർ

പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷംന (16), ഷഫ്ല (13), ഫിദ ദിൽന (എട്ട്), സൈതലവിയുടെ സഹോദരൻ സിറാജിന്‍റെ ഭാര്യ റസീന (27), സിറാജിന്‍റെ മക്കളായ ഷഹ്റ (എട്ട്), ഫാത്തിമ റിഷിദ (ഏഴ്), നൈറ ഫാത്തിമ (പത്ത് മാസം), സൈതലവിയുടെ സഹോദരി നുസ്റത്തിന്‍റെ മകൾ ആയിഷ മെഹറിൻ (ഒന്നര വയസ്), ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്‍റെ ഭാര്യ കുന്നുമ്മൽ ജൽസിയ എന്ന കുഞ്ഞിമ്മു (42), മകൻ ജരീർ (12), താനൂർ സ്റ്റേഷനിലെ സി.പി.ഒ പരപ്പനങ്ങാടി ചിറമംഗലം മീനടം സബറുദ്ദീൻ (37), ആനക്കയം കളത്തിങ്ങൽ പടി ചെമ്പനിയിൽ മച്ചിങ്ങൽ നിഹാസ്-ഫരീദ ദമ്പതികളുടെ മകൾ ആദി ഫാത്തിമ (ആറ്).

ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanurboat capsizesTanur NewsBoat accidentBoat accidentBoat accidentBoat accidentBoat accidentBoat accidentBoat accident
News Summary - Three dead after boat capsizes in Tanur
Next Story