ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഓക്സിജനും ആരോഗ്യ വസ്തുക്കളുമായി ഐ.എൻ.എസ് മംഗളൂരുവിലെത്തി
text_fieldsബംഗളൂരു: ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ദ്രവീകൃത ഒാക്സിജനും മറ്റു ആരോഗ്യസംരക്ഷണ വസ്തുക്കളുമായി ഐ.എൻ.എസ് കൊൽക്കത്ത മംഗളൂരുവിലെത്തി. രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് ഒാക്സിജൻ ഉൾപ്പെടെയുള്ള സഹായമെത്തിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ 'സമുദ്രസേതു -രണ്ട്' പദ്ധതിയുടെ ഭാഗമായാണ് ഐ.എൻ.എസ് കൊൽക്കത്ത ഒാക്സിജനുമായി തിങ്കളാഴ്ച മംഗളൂരു പുതു തുറമുഖത്ത് എത്തിയത്.
ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽനിന്നായി 400 ബോട്ടിൽ ഒാക്സിജനും 30 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഒാക്സിജൻ നിറച്ച രണ്ടു കണ്ടെയ്നറുകളുമാണ് എത്തിച്ചത്. ഇതോടൊപ്പം മറ്റു അനുബന്ധ വസ്തുക്കളും എത്തിച്ചിട്ടുണ്ട്. മേയ് അഞ്ചിനാണ് കുവൈത്തിലെ ഷുവൈക് പോർട്ടിൽനിന്നും കപ്പൽ പുറപ്പെട്ടത്. കപ്പലിലെ ഒാക്സിജെൻറ വിതരണത്തിനായി ഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബഹ്റൈനിൽനിന്നുള്ള 54 മെട്രിക് ടൺ ഒാക്സിജനുമായി ഐ.എൻ.എസ് തൽവാറും മംഗളൂരു പുതു തുറമുഖത്ത് എത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.