സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം; താൽക്കാലികമെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: ഒാണെച്ചലവുകൾ വന്നതോടെ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കൂടുതൽ ശ ക്തമായി. ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ, ബോണസ്, ഉത്സവബത്ത എന്നിവയുടെ വിതരണം സുഗമമാക ്കാനുള്ള നീക്കത്തിലാണ് സർക്കാർ. മറ്റ് ചെലവുകൾ നിയന്ത്രിച്ച് പണം ഒാണച്ചെലവുകൾക്കായി മാറ്റുകയാണ്. സംസ്ഥാനത്തെ ട്രഷറി നിയന്ത്രണം താൽക്കാലികമെന്നും ഓണക്കാലത്ത് ട്രഷറി നിയന്ത്രണം പതിവാണെന്നും മന്ത്രി ഡോ. തോമസ് െഎസക് പറഞ്ഞു.
ഷറി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കും. ക്ഷേമ പെൻഷൻ വിതരണത്തിനാണ് ഇപ്പോൾ പ്രഥമ പരിഗണന. കരാറുകാരുടെ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആഗസ്റ്റിൽ ഇനി മൂന്ന് പ്രവൃത്തിദിനം കൂടിയാണ് ശേഷിക്കുന്നത്. സെപ്റ്റംബർ ഒന്നുമുതൽ ശമ്പള-പെൻഷൻ വിതരണ ദിനങ്ങളാണ്. മറ്റുബില്ലുകൾ സാധാരണ പാസാക്കാറില്ല. ക്ഷേമ പെൻഷൻ വിതരണത്തിന് മാത്രം 2000 കോടി രൂപ വേണം. ഇത് ട്രഷറിയിൽ എത്തിക്കാൻ നടപടി തുടങ്ങി.
ഒാണത്തിന് ജീവനക്കാർക്ക് 15,000 രൂപ അഡ്വാൻസും ബോണസും ഉത്സവബത്തയും നൽകണം. ഇതും സെപ്റ്റംബർ ആദ്യം വേണ്ടി വരും. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകളും കൂടുതൽ വരും. ഒാണത്തിന് പണം നൽകണമെന്ന ആവശ്യം കരാറുകാരും ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.