Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏത് രാത്രിയും...

ഏത് രാത്രിയും മൃഗങ്ങൾക്ക് ചികിത്സ -മന്ത്രി ചിഞ്ചുറാണി

text_fields
bookmark_border
ഏത് രാത്രിയും മൃഗങ്ങൾക്ക് ചികിത്സ -മന്ത്രി ചിഞ്ചുറാണി
cancel
camera_alt

പന്ന്യന്നൂർ വെറ്ററിനറി ഡിസ്പെൻസറി മന്ദിര ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു

പന്ന്യന്നൂർ: രാത്രികാല മൃഗപരിപാലനത്തിന് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഓരോ പുതിയ വാഹനം നൽകുമെന്നും ഇനി അത്യാവശ്യ സന്ദർഭങ്ങളിൽ ഏത് രാത്രിയും മൃഗങ്ങൾക്ക് ചികിത്സയുമായി ഡോക്ടർമാർക്ക് കർഷകന്റെ വീട്ടുമുറ്റത്ത് എത്താനാവുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി. പന്ന്യന്നൂർ പഞ്ചായത്തിൽ പുതുതായി നിർമിച്ച ആധുനിക വെറ്ററിനറി ഡിസ്‌പെൻസറി മന്ദിരം നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി.

നല്ല നിലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുമുണ്ടെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ രാത്രിസമയങ്ങളിൽ വിളിച്ചാൽ ഡോക്ടർമാർ എത്തുന്നില്ലെന്ന പരാതി ചില കർഷകർ ഉന്നയിച്ചിട്ടുണ്ട്.

വളരെ ദൂരം സഞ്ചരിക്കേണ്ട പ്രയാസം കൊണ്ടാണവർക്ക് എത്താനാവാത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വാഹനം നൽകുന്നത്. ഇത്തരത്തിൽ കേരളത്തിൽ 30 വാഹനങ്ങൾ ഇതിനോടകം നൽകിക്കഴിഞ്ഞു. ബാക്കി നൽകാനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കാലിത്തീറ്റ വില കുറക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്. ആന്ധ്രയിലെ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. അവർ ചോളം ഉപയോഗിച്ച് നിർമിക്കുന്ന സൈലേജ് എന്ന പുതിയയിനം തീറ്റ കുറഞ്ഞ വിലക്ക് കേരളത്തിലെ കർഷകർക്ക് എത്തിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും.

സൈലേജ് നൽകിയാൽ കൂടുതൽ അളവിൽ കട്ടികൂടിയ പാൽ ലഭിക്കും. നമുക്കാവശ്യായ തീറ്റപ്പുൽകൃഷി ഇവിടെ തയാറാക്കേണ്ടതുണ്ട്. ഒരേക്കറിൽ പുൽകൃഷി നടപ്പാക്കിയാൽ 16000 രൂപ സർക്കാർ സബ്‌സിഡി ഇനത്തിൽ നൽകുമെന്നും മന്ത്രി അറിയിച്ചു. പന്ന്യന്നൂർ മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. സ്പീക്കർ അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentanimalsWildlifes
News Summary - Treatment for animals at any time- Minister Chinchurani
Next Story