ട്രോളിങ് നിരോധനകാലം ഇത്തവണ ചാകരയാകില്ല
text_fieldsപൂന്തുറ: സംസ്ഥാനത്ത് കടലില്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്ന ജൂണ്‍ 14 മുതല്‍ തലസ്ഥാന ജില്ലയുടെ തീരദേശം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചാകരക്കാലമാണ്. എന്നാല്‍ ഇത്തവണ പതിവിന് വിപരീതമായാണ് കാര്യങ്ങളുടെ പോക്ക്. ടോളിങ് ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പേ ചാകരയുടെ വരവ് അറിയിച്ച് ചെറുവള്ളങ്ങളിലും കമ്പവലകളിലും വലിയ മത്സ്യങ്ങള്‍ കൂട്ടമായി പെടാറാണ് പതിവ്. എന്നാല്‍ ഇത്തവണ ചെറുമീനുകള്‍ പോലും കാര്യമായി കിട്ടുന്നില്ല.
ട്രോളിങ് സമയത്ത് പരമ്പരാഗത മത്സ്യബന്ധന രീതികള്‍ക്ക് നിരോധനം ഇല്ലാത്തതും വിഴിഞ്ഞത്ത് നിന്ന് എത് കാലാവസ്ഥയിലും ചെറിയ വള്ളങ്ങള്‍ കടലിലേക്ക് ഇറക്കാന്‍ കഴിയുമെന്നതുമായിരുന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചാരക്കാലമായി മാറിയിരുന്നത്. ഇക്കാലയളവില്‍ തീരക്കടലില്‍ നിന്നും വിലകൂടിയ മത്സ്യങ്ങളായ ആവോലി, നെയ്മീൻ, കൊഞ്ച്, പാര, വത്തപാര, കണവ, ചൂര, ക്ളാത്തി എന്നിവ സുലഭമായി ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ ഇത്തരം മത്സ്യങ്ങളെ കടലില്‍ കണികാണാന്‍ പോലും കഴിയിെല്ലന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
വൈറസ് വ്യാപനത്തിെൻറ ഭീതിയില്‍ ദിവസങ്ങളോളം കടലില്‍ വള്ളമിറക്കാതിരുന്ന ശേഷം മത്സ്യസമ്പത്ത് കൂടുതലായി കാണുമെന്ന് പ്രതീക്ഷിച്ച് പിന്നീട് വള്ളമിറക്കിയവര്‍ക്ക് ആവശ്യത്തിനുള്ള മത്സ്യം പോലും കിട്ടിയില്ല. വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണത്തിെൻറ പേരില്‍ കടലിലേക്ക് കൂടുതല്‍ ട്രഡ്ജിങ് നടത്തിയത് മൂലം തീരക്കടലിനടിയിലെ ആവാസ്ഥവ്യവസ്ഥ തകര്‍ന്ന് തീരക്കടലില്‍ ആവാസം ഉറപ്പിച്ചിരുന്ന മത്സ്യങ്ങള്‍ കൂട്ടമായി തീരക്കടല്‍ വിട്ടു. വളര്ച്ചെയത്താത്ത ചെറുമത്സ്യക്കുഞ്ഞുങ്ങളെ തീറ്റക്കായി ട്രോളറുകള്‍ കൂട്ടത്തോടെ വാരി പോകുന്നു.
ആസിഡ് കലര്‍ന്ന മലിനജലം കടലിലേക്ക് വ്യാപകമായി ഒഴുകിയിറങ്ങുന്നത് കാരണം തീരക്കടലില്‍ മത്സ്യങ്ങള്‍ക്ക് പിടിച്ചുനില്ക്കാന് കഴിയാതെ വരുന്നു. തീരക്കടലില്‍നിന്ന് അകലുന്ന മത്സ്യങ്ങള്‍ക്ക് പലപ്പോഴും ഉള്‍ക്കടലില്‍ പിടിച്ചുനില്ക്കാന് കഴിയാത്ത അവസ്ഥയാണ്. ഉള്‍ക്കടലില്‍ ചെന്ന് വലയിലാക്കാനുള്ള സംവിധാനങ്ങള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇല്ലാത്തതും ആഴക്കടലിലേക്ക് കടക്കുന്നതിന് നിയമതടസ്സവുമുണ്ട്. ഇത്തരത്തില്‍ ഉള്‍ക്കടലിലേക്ക് പോകുന്ന മത്സ്യങ്ങളെ വിദേശ ട്രോളറുകള്‍ കൂട്ടത്തോടെ വാരിേപ്പാകാറാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.