മൃഗസംരക്ഷണ മേഖലയില്‍ നഷ്ടം രണ്ടരക്കോടി
text_fieldsഅതിജാഗ്രതയോടെ... മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ ചളി വന്നടിഞ്ഞ ഭാഗങ്ങളിൽ പരസ്പരം കയർകൊണ്ട് ബന്ധിച്ച് സൈനികർ പരിശോധന നടത്തുന്നു
തിരുവനന്തപുരം: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജീവന് നഷ്ടമായ വളര്‍ത്തു മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍, പുല്‍കൃഷി, കറവയന്ത്രങ്ങള്‍ തുടങ്ങിയവയുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്.
ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴ് കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍പെട്ടും മണ്ണിനടിയില്പെട്ടും 107 ഉരുക്കളെ കാണാതായിട്ടുണ്ട്.
ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തെ വനറാണി ഡയറി ഫാം വെള്ളിയാഴ്ച മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തര രക്ഷാ പ്രവര്‍ത്തന സംഘം സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ള 20 മൃഗങ്ങള്‍ക്ക് ആവശ്യമായ തീറ്റയും ചികിത്സയും നല്കി. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ സംവിധാനങ്ങള്‍ ഒരുക്കാനുള്ള തയാറെടുപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.