Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിച്ച് മറ്റൊരാൾക്ക് കാഴ്ചവെച്ച കേസിൽ രണ്ടു​​പേർ പിടിയിൽ; അറസ്റ്റിലായത് മുമ്പും പോക്സോ കേസിൽ പിടിയിലായയാൾ

text_fields
bookmark_border
വിദ്യാർഥിനിയെ പീഡിപ്പിച്ച് മറ്റൊരാൾക്ക് കാഴ്ചവെച്ച കേസിൽ രണ്ടു​​പേർ പിടിയിൽ; അറസ്റ്റിലായത് മുമ്പും പോക്സോ കേസിൽ പിടിയിലായയാൾ
cancel

ചെങ്ങന്നൂർ: സ്കൂൾ വിദ്യാർഥിനിയെ വശീകരിച്ച് മറ്റൊരാൾക്കു കാഴ്ചവെച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടറടക്കം രണ്ടുപേരെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ രണ്ട് പോക്സോ കേസുകളിൽ പ്രതിയായ കറ്റാനം ഭരണിക്കാവ് വെട്ടിക്കോട് വലിയ കുന്നേൽ വീട്ടിൽ അരുൺ ബാബു (അനീഷ് -31), ശൂരനാട് വടക്ക് പാറക്കടവ് മേപ്പണയംമുറി മനുഭവനത്തിൽ മനുമോഹൻ (35) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച അനീഷ് അടൂർ - കായംകുളം റൂട്ടിൽ സർവിസ് നടത്തുന്ന രാജാധിരാജ ബസിലെ കണ്ടക്ടറായിരുന്നു. ഇയാളുടെ കൂട്ടാളിയായ ടാക്സി ഡ്രൈവർ മനുമോഹൻ പെൺകുട്ടിയെ കഴിഞ്ഞദിവസം പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

പൊലീസിന്റെ സമയോചിതമായ ഇടപെടലും കാര്യക്ഷമമായ അന്വേഷണവുമാണ് പ്രതികളെയും അതിജീവതയേയും കണ്ടെത്താനായത്. ചെങ്ങന്നൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിൽ എസ്.ഐമാരായ എം.സി അഭിലാഷ്, ബാലാജി എസ്. കുറുപ്പ്, അനിലാകുമാരി, സി.പി.ഒമാരായ അതുൽ ഷൈൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നൂറനാട്, വള്ളിക്കുന്നം സ്റ്റേഷനുകളിലെ പോക്സോ കേസുകളിൽ മുൻപ് പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് അനീഷ്. ഒന്നാം പ്രതിയെ ആനയടിയിൽനിന്നും രണ്ടാം പ്രതിയെ പത്തനംതിട്ട കുമ്പഴയിൽനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSOarrest
News Summary - Two arrested in the POCSO case
Next Story