Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറുദിവസത്തിനിടെ രണ്ട്...

ആറുദിവസത്തിനിടെ രണ്ട് മേഘവിസ്ഫോടനം; വരുന്നത് അസാധാരണ മഴ

text_fields
bookmark_border
cloudburst
cancel

തിരുവനന്തപുരം: വേനലിന്‍റെ അവസാനപാദം പെരുമഴക്കാലമായതോടെ മേയ് 31ന് ആരംഭിക്കുന്ന കാലവർഷം കേരളത്തെ ഏത് നിമിഷവും പ്രളയത്തിലേക്കോ പ്രളയസമാന സാഹചര്യത്തിലേക്കോ തള്ളിവിട്ടേക്കാമെന്ന് കാലാവസ്ഥ നിരീക്ഷകർ. അസാധാരണമഴ നേരിടാനുള്ള കർമപദ്ധതികളിലേക്ക് സംസ്ഥാന സർക്കാർ കടന്നില്ലെങ്കിൽ 2018നേക്കാൾ നാശനഷ്ടം കേരളത്തിനുണ്ടാകാമെന്ന സൂചനകളാണുള്ളതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആറുദിവസത്തിനിടെ രണ്ട് മേഘവിസ്ഫോടനമാണ് ഉണ്ടായത്. മേയ് 22നായിരുന്നു ആദ്യത്തേത്. കോട്ടയം ജില്ലയിലെ കുമരകത്ത് അന്ന് രണ്ട് മണിക്കൂറിൽ 123 മില്ലിമീറ്ററും ആലപ്പുഴ തൈക്കാട്ടുശ്ശേരിയിൽ ഒന്നേകാൽ മണിക്കൂറിൽ 100 മില്ലിമീറ്ററും മഴ പെയ്തു. ഇതിന് പിന്നാലെയാണ് കളമശ്ശേരിയിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത മേഘവിസ്ഫോടനം. സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മഴമാപിനികളിൽ ചൊവ്വാഴ്ച 12 മണിക്കൂറിൽ എറണാകുളം കളമശ്ശേരിയിൽ 160 മില്ലിമീറ്ററും പള്ളുരുത്തിയിൽ 100 മില്ലിമീറ്ററും കോട്ടയം പൂഞ്ഞാറിൽ 170 മില്ലിമീറ്ററുമാണ് രേഖപ്പെടുത്തിയത്.

ഏപ്രിൽ അവസാനിക്കുമ്പോൾ 62 ശതമാനമായിരുന്നു സംസ്ഥാനത്ത് വേനൽമഴയുടെ കുറവ്. മേയ് 28 ആകുമ്പോഴേക്കും ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാൾ 35 ശതമാനം അധികം മഴ. രണ്ടാഴ്ചക്കിടെ പെയ്ത മഴയാണ് ഈ കുറവ് നികത്തിയതെന്ന യാഥാർഥ്യമാണ് കേരളത്തിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്നത്. മേയ് 31ഓടെ കാലവർഷവും എത്തുമെന്നാണ് പ്രവചനം. കാലവർഷത്തിൽ രാജ്യത്താകമാനം 106 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ജൂണിൽ കാലവർഷം ശക്തമാകുമെന്നാണ് ഞായറാഴ്ച പുറത്തുവിട്ട കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ രണ്ടാംഘട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദങ്ങളാണ് കാലാവർഷക്കാലത്ത് കേരളത്തിന് ലഭിക്കുന്ന മഴയിൽ കൂടുതൽ സംഭാവന ചെയ്യുന്നത്. ഇത്തവണയും അത്തരം ന്യൂനമർദങ്ങൾ ഉണ്ടാകും. ഇവയിൽ പലതും ചുഴലിക്കാറ്റായും മാറിയേക്കാം. അറബിക്കടലിലും ചുഴലിക്കാറ്റുകളുടെ എണ്ണം വർധിക്കുകയാണ്. ഇതിന് പുറമേയാണ് ചക്രവാതച്ചുഴികളും മേഘവിസ്ഫോടനങ്ങളും. അടുത്ത നാലുമാസം അതിതീവ്രമഴയും മേഘവിസ്ഫോടനങ്ങളും നിരന്തരം പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy Raincloudbursts
News Summary - Two cloudbursts in six days; Unusual rain is coming
Next Story