![wild elephant wild elephant](https://www.madhyamam.com/h-upload/2021/08/30/1162487-wild-elephant.webp)
കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു; മൃതദേഹം ചവിട്ടിയരച്ച നിലയിൽ
text_fieldsആമ്പല്ലൂര്‍ (തൃശൂർ): തോട്ടം മേഖലയായ പാലപ്പിള്ളിയിലും കുണ്ടായിയിലും കാട്ടാനകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പാലപ്പിള്ളി ഒഴുക്കപ്പറമ്പന്‍ മൊയ്തീൻകുട്ടിയുടെ മകന് സൈനുദ്ദീന്‍ (50), മറ്റത്തൂര്‍ ചുങ്കാല്‍ പോട്ടക്കാരന്‍ രാമെൻറ മകന് പീതാംബരന് (56) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചയായിരുന്നു സംഭവം.
എലിക്കോട് ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന സൈനുദ്ദീന്‍ ഗണപതി ക്ഷേത്രത്തിന് സമീപത്തുവെച്ച് കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ബൈക്കില്‍ നിന്ന് വീണ ഇദ്ദേഹത്തെ ആന നൂറു മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി. രാവിലെ 7.30ഓടെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
സംഭവമറിഞ്ഞ ശേഷം വനപാലകര്‍ സ്ഥലെത്തത്താന് വൈകിയതായി നാട്ടുകാര്‍ പറഞ്ഞു.
ഹാരിസണ്‍സ് മലയാളം പ്ലാേൻറഷന്‍ കുണ്ടായി എസ്േറ്ററ്റിലെ സ്ഥിരം തൊഴിലാളിയായ പീതാംബരന് ടാപ്പിങ്ങിന് സൈക്കിളില്‍ പോകുമ്പോഴായിരുന്നു ആക്രമണം. പുലർച്ച കുണ്ടായി ഇരുമ്പ് പാലത്തിന് സമീപമാണ് സംഭവം. ആന വരുന്നത് കണ്ട് ഓടിമാറിയെങ്കിലും പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. കൈക്കും കാലിലും കുത്തേറ്റ നിലയിലായിരുന്നു.
ഗുരുതര പരിക്കേറ്റ പീതാംബരനെ നാട്ടുകാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈനുദ്ദീെൻറ മാതാവ്: റുഖിയ. ഭാര്യ: ശഹല. മക്കള്‍: ശംസിയ, ശഹല ഷെറിന്. മരുമക്കള്‍: ഇസ്മായില്‍, സജീര്‍. പീതാംബരെൻറ ഭാര്യ: പ്രേമലത. മക്കള്‍: പ്രമോദ്, രേഷ്മ. മരുമക്കള്‍: നീതു, സജീഷ്.
ഒരു വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മേഖലയില്‍ നാല് ജീവനുകളാണ് പൊലിഞ്ഞത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.