മാവോവാദി പ്രവർത്തനരീതി വിവരിക്കുന്ന ലഘുലേഖയും ബാനറും ലഭിെച്ചന്ന് പൊലീസ്
text_fieldsകോഴിക്കോട്: യു.എ.പി.എ കേസിൽ അറസ്റ്റിലായ അലനും താഹക്കുമെതിരെ ശക്തമായ െതളിവു കൾ പക്കലുണ്ടെന്നും മാവോവാദി പ്രവർത്തന രീതി ഉൾപ്പെെട വിവരിക്കുന്ന ലഘുലേഖകൾ ല ഭിച്ചിട്ടുണ്ടെന്നും പൊലീസ്. അറസ്റ്റിലായതിനു പിന്നാലെ കണ്ടെടുത്ത രേഖകൾ ശക്തമാ യ തെളിവുകളാണ്. പൊലീസ് പിടിച്ചെടുത്ത രേഖകളിൽ ചിലതുമാത്രമാണ് ഇതിനകം പുറത്തു വന്നത്. തെളിവുകൾ മതിയായ സമയത്ത് കോടതിയിൽ ഹാജരാക്കും.
മരട് ഫ്ലാറ്റ് ഉടൻ പൊള ിക്കണം, ജമ്മു-കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള സി.പി.െഎ മാവോവാദി ബാനർ, മാവോവാദി പ്രവർത്തനരീതി വിശദമാക്കുന്ന ലഘുലേഖ എന്നിവയടക്കം പിടിച്ചെടുത്തവയിൽപ്പെടും.
മറ്റു ജില്ലകളിലടക്കം യോഗം ചേരുന്നതിന് ട്രെയിനിൽ പോവരുത്, ഒറ്റബസിൽ നേരിട്ട് ചെല്ലാതെ വിവിധ ബസിൽ കയറി മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്താവൂ, മൊബൈൽ, ലാൻഡ് ഫോണുകൾ ഉപയോഗിക്കരുത്, യോഗത്തിന് മിനിമം മൂന്നുപേർ ഉണ്ടാവണം, അഞ്ചു പേരിൽ കൂടാനും പാടില്ല, പ്രദേശത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കിയ ശേഷം മാത്രമേ യോഗം നിശ്ചയിക്കാവൂ, യോഗവിവരങ്ങൾ നേരിട്ട് മാത്രമേ പറയാവൂ, മനസ്സിൽ വിഷമമോ പ്രയാസമോ ഉള്ളവർ യോഗത്തിൽ പെങ്കടുക്കരുത്, യോഗത്തിന് മിനുട്സ് പാടില്ല തുടങ്ങിയ വിവരങ്ങൾ പിടിച്ചെടുത്ത ലഘുലേഖയിലുള്ളതായും പൊലീസ് അവകാശപ്പെടുന്നു.
അലന് ജാഗ്രതയുള്ളതിനാലാണ് വീട്ടിൽ ഒന്നും സൂക്ഷിക്കാതിരുന്നത്. താഹ ജാഗ്രത പുലർത്താത്തതിനാലാണ് ലഘുലേഖയടക്കം വീട്ടിൽതന്നെ സൂക്ഷിച്ചത്. പ്രതികളുടെ വീട്ടിൽനിന്ന് പിടികൂടിയ ലാപ്ടോപ്, മൊബൈൽ, മെമ്മറി കാർഡ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ചൊവ്വാഴ്ച കണ്ണൂരിലെ ഫോറൻസിക് ലാബിലേക്ക് വിദഗ്ധ പരിശോധനക്ക് കൈമാറി.
ഡിലീറ്റ് ചെയ്തവയുൾപ്പെടെയുള്ള വിവരങ്ങൾ വീണ്ടെടുക്കാനാണിത്. അലനും താഹയും പിടിയിലാവുേമ്പാൾ ഒാടി രക്ഷപ്പെട്ടയാളാണ് പ്രധാന പ്രതി. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. അതിനിെട, മുമ്പ് ഒളവണ്ണയിലെ ഒടുമ്പ്ര, പെരുമണ്ണയിലെ പെരുമൺപുറ എന്നിവിടങ്ങളിൽ മാവോവാദി അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.