ബി.ജെ.പിക്കെതിരായ ആരോപണങ്ങൾ യു.ഡി.എഫ് ആയുധമാക്കുന്നു
text_fieldsതിരുവനന്തപുരം: ബി.ജെ.പിക്കെതിരായ അഴിമതി ആരോപണങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ യു.ഡി.എഫ് തീരുമാനം. സ്വാധീനത്തിന് വഴങ്ങാത്ത ഉന്നതതല ഏജൻസിയെക്കൊണ്ട് അഴിമതി ആരോപണം അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഇൗ ആവശ്യം ഉന്നയിച്ച് ഇൗമാസം 31ന് രാജ്ഭവന് മുന്നിൽ സംസ്ഥാനതല നേതാക്കളെയും എം.എൽ.മാരെയും പെങ്കടുപ്പിച്ച് ധർണ സംഘടിപ്പിക്കാനും തീരുമാനിച്ചതായി കൺവീനർ പി.പി. തങ്കച്ചൻ അറിയിച്ചു.
ബി.ജെ.പിയുടെ അഴിമതി വിരുദ്ധമുഖം കൃത്രിമമാണെന്ന് തെളിഞ്ഞു. മെഡിക്കൽ കോളജ് കോഴ വാങ്ങിയ അവർ സ്വന്തം തെരഞ്ഞെടുപ്പ് ഫണ്ട് പോലും ദുരുപയോഗം ചെയ്തു. വ്യാജ രസീത് നൽകി വ്യാപാരികളിൽനിന്നും വൻ പണപ്പിരിവ് നടത്തി. ഒരു എം.എൽ.എ മാത്രം ഉണ്ടായപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ കൂടുതൽ പേർ ഉണ്ടായിരുെന്നങ്കിൽ എന്താകുമായിരുെന്നന്ന് ആലോചിക്കണമെന്നും കൺവീനർ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് മുതൽ ജില്ലതലം വരെയുള്ള യു.ഡി.എഫ് കമ്മിറ്റികളിൽ നിർജീവമായവ ഉടൻ പുനഃസംഘടിപ്പിക്കും.
ആവശ്യമായ ജില്ല കമ്മിറ്റികളിൽ ആഗസ്റ്റ് 10, നിയോജകമണ്ഡലം കമ്മിറ്റികളിൽ ആഗസ്റ്റ് 20, പഞ്ചായത്തുതല കമ്മിറ്റികളിൽ ആഗസ്റ്റ് 31 എന്നീ തീയതികൾക്കകം പുനഃസംഘടന നടത്തും. സംസ്ഥാന സർക്കാറിെൻറ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് നിയോജകമണ്ഡലങ്ങളിൽ സായാഹ്ന ധർണ സംഘടിപ്പിക്കും. വിലക്കയറ്റം, പനിമരണം, െപാലീസ് അതിക്രമം, റേഷൻ സ്തംഭനം എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ആഗസ്റ്റ് 19നാണ് ധർണ. യു.ഡി.എഫിലെ ഒരു ഘടകകക്ഷിയും മുന്നണിവിടില്ല. തോട്ടം പിടിച്ചെടുത്തത് ഉൾപ്പെടെ സി.പി.എം ചെയ്തവ മറന്ന് ജെ.ഡി.യു നേതാവ് എം.പി. വീരേന്ദ്രകുമാറിന് സി.പി.എമ്മിനോട് സഹകരിക്കാൻ കഴിയുെമന്ന് കരുതുന്നില്ല. കേരള ബാങ്ക് രൂപവത്കരണം സഹകരണബാങ്കുകളെ തകർക്കുമെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.