യു.ഡി.എഫ് സീറ്റ് വിഭജനം തിങ്കളാഴ്ച പൂർത്തിയാകും; പ്രഖ്യാപനം മാർച്ച് മൂന്നിന്
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജനം വേഗത്തിൽ പൂർത്തീകരിക്കാൻ യു.ഡി.എഫ്. ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ ഏകദേശം പൂർത്തിയായെന്നും തിങ്കളാഴ്ച സീറ്റ് വിഭജനം പൂർണമാകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാർച്ച് മൂന്നിന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ സീറ്റുകൾ പ്രഖ്യാപിക്കും. മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികക്ക് അന്ന് അന്തിമരൂപം നൽകും. ആത്മവിശ്വാസത്തോടെയും ഒറ്റക്കെട്ടായും യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേരള കോൺഗ്രസ് -ജോസഫ് വിഭാഗവുമായി കോൺഗ്രസ് നേതൃത്വം വെള്ളിയാഴ്ച നടത്താനിരുന്ന സീറ്റ് വിഭജന ചർച്ച മാറ്റി. ചർച്ചക്കായി ജോസഫ് പക്ഷ നേതാക്കൾ തലസ്ഥാനത്ത് എത്തിയെങ്കിലും കോവിഡ് ബാധിച്ച് ചികിത്സയിലായ പി.ജെ. ജോസഫിെൻറ അസാന്നിധ്യത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചർച്ച മാറ്റിെവക്കുകയായിരുന്നു. മറ്റ് ഘടകകക്ഷികളുമായുള്ള ചർച്ചക്ക് ശേഷമാകും ഇനി ജോസഫ് വിഭാഗവുമായുള്ള ചർച്ച. അതേസമയം, ആർ.എസ്.പി, കേരള കോൺഗ്രസ് ജേക്കബ് വിഭാഗങ്ങളുമായി വെള്ളിയാഴ്ച ഉഭയകക്ഷി ചർച്ച നടന്നു.
കഴിഞ്ഞ തവണ അഞ്ച് സീറ്റിൽ മത്സരിച്ച ആർ.എസ്.പി ഇത്തവണ രണ്ട് സീറ്റ് അധികം ആവശ്യപ്പെട്ടു. കഴിഞ്ഞതവണ മത്സരിച്ച ഒരു സീറ്റിന് പുറമെ ഒന്നുകൂടി വേണമെന്ന് ജേക്കബ് വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
സീറ്റിെൻറ കാര്യത്തിൽ കഴിഞ്ഞ തവണത്തേത് പോലെ സ്റ്റാറ്റസ്കോ പാലിക്കണമെന്നാണ് ചർച്ചയിൽ പെങ്കടുത്ത രണ്ട് കക്ഷികളോടും കോൺഗ്രസ് മറുപടി നൽകിയത്. ഘടകകക്ഷികളുമായുള്ള ചർച്ച ഇന്നും നാളെയും ഉണ്ടാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.