യു.ഡി.എഫിന് അവസാന നിമിഷം സന്ദർശനാനുമതി
text_fieldsതിരുവനന്തപുരം: ഒാഖി ദുരിതബാധിതരെ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ അവസരം നിഷേധിച്ചതിനെതിരെ യു.ഡി.എഫ് പരസ്യമായി പ്രതിഷേധിച്ചതിന് പിന്നാലെ അവസാന നിമിഷം സന്ദർശനാനുമതി നൽകി തടിയൂരാൻ പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ ശ്രമം. കൂടിക്കാഴ്ചക്ക് അനുമതി നൽകുന്ന അറിയിപ്പ് വൈകീട്ട് അഞ്ചേകാലിന് മാത്രമാണ് ലഭിച്ചതെന്നും അസൗകര്യമായതിനാൽ കൂടിക്കാഴ്ച ഒഴിവാക്കിയെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.
കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചതിെനതിെര യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനം നടത്തി പ്രതിഷേധം അറിയിച്ചു. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ പ്രധാനമന്ത്രിയുടെ ഓഫിസിലെ ടൂര്‍ ഓഫിസറാണ് കൂടിക്കാഴ്ചക്ക് അനുമതി നൽകുന്നത് സംബന്ധിച്ച സന്ദേശം 5.15ന് പ്രതിപക്ഷ നേതാവിെൻറ ഓഫിസിന് കൈമാറിയത്. 5.30ന് പ്രധാനമന്ത്രി പൂന്തൂറയില്നിന്ന് തിരുവനന്തപുരം െഗസ്റ്റ് ഹൗസില്‍ എത്തുമ്പോള്‍ കാണാനായിരുന്നു സന്ദേശം. എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനാർഥം ഗതാഗത നിയന്ത്രണമുള്ളതിനാൽ പ്രതിപക്ഷ നേതാവിനും യു.ഡി.എഫ് നേതാക്കള്‍ക്കും 5.30ന് െഗസ്റ്റ് ഹൗസില്‍ എത്താന്‍ കഴിയുമായിരുന്നില്ല. കൂടിക്കാഴ്ചക്ക് ആദ്യം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് 2000 കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് വി.എസ്. ശിവകുമാർവഴി പ്രധാനമന്ത്രിക്ക് കൈമാറിയ നിവേദനത്തിൽ യു.ഡി.എഫ് ആവശ്യപ്പെട്ടത്. കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം ആരംഭിക്കുക, ദുരന്തത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും വഞ്ചികളും കണ്ടെത്താനുളള ജോലികള്‍ വേഗത്തിലാക്കാന്‍ നേവല്‍ എയര്‍ ക്രാഫ്റ്റുകളുടെയും നേവിയുടെ വലിയ കപ്പലുകളുടെയും സേവനം ഉപയോഗപ്പെടുത്തുക, നാഷനല്‍ സൈേക്ലാണ് റിസ്ക് മിറ്റിഗേഷന്‍ പ്രോജക്റ്റ് രണ്ടാം ഘട്ടത്തിെൻറ പൂര്‍ത്തീകരണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, ഷിബു ബേബി ജോണ്‍, വി. സുരേന്ദ്രന്‍പിള്ള, സി.പി. ജോണ്‍ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.