ട്രാക്ടറുമായി രാജ്ഭവനിലേക്ക്, കർഷക സമരത്തിന് വേറിട്ട െഎക്യദാർഢ്യവുമായി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ ട്രാക്ടറുമായി യു.ഡി.എഫിെൻറ രാജ്ഭവൻ മാർച്ച്. മാനവീയം വീഥിയില്‍ നിന്നാരംഭിച്ച മാര്‍ച്ചിലാണ് ട്രാക്ടർ സമരായുധമായത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാർച്ച് ഉദ്ഘാടനം ചെയ്തു. വേണ്ടത്ര കൂടിയാലോചനകളും ചര്‍ച്ചകളും നടത്താതെ പാസാക്കിയ ഈ നിയമം രാജ്യത്തെ കര്‍ഷക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല ആരോപിച്ചു.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനാണ് നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും ശ്രമിക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യയുടെ കാര്‍ഷിക മേഖല തുറന്നിട്ടുകൊടുക്കുക എന്ന ഒറ്റ ഉദ്ദേശമാണ് ഈ നിയമങ്ങള്‍ക്ക് പിന്നിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിനും നരേന്ദ്ര മോദിക്കും കര്‍ഷക സമരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാതെയാണ് കര്‍ഷക ദ്രോഹ നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്.
ഇത് ഫെഡറല്‍ സംവിധാനത്തിനുമേലുള്ള കടന്നുകയറ്റമാണ്. കരാര്‍ കൃഷി ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ നടത്തി പരാജയപ്പെട്ട സമ്പ്രദായമാണ്.അതിനെ തിരികെക്കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, എ.എ. അസീസ്, എന്‍.കെ. പ്രേമചന്ദ്രന് എം.പി, മോന്‍സ് ജോസഫ്, ഷിബു ബേബിജോണ്‍, ബീമാപള്ളി റഷീദ്, സി.പി. ജോണ്‍, പി.കെ. ബഷീര്‍, പി.വി. ഇബ്രാഹിം, എം. വിന്‍സൻറ്, പി.ടി. തോമസ്, പി.കെ. നെല്ലിക്കുന്ന്, തോമസ് ഉണ്ണിയാടന്, ബാബു ദിവാകരന്, ശൂരനാട് രാജശേഖരന്, എം.എസ്. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.