ബജറ്റ്: റബർ ബോർഡിനുള്ള വിഹിതത്തിൽ വർധന, മറ്റൊന്നും റബറിനില്ല
text_fieldsകോട്ടയം: വിലയിടിവിൽ ദുരിതത്തിലായ റബർ മേഖലയെ കൈപിടിച്ചുയർത്തുന്ന പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിലുമില്ല. റബർവില സ്ഥിരത പദ്ധതിക്കായി കേന്ദ്രവിഹിതം അടക്കം നിരവധി ആവശ്യങ്ങൾ കേരളം ഉയർത്തിയെങ്കിലും ഇവയൊന്നും പരിഗണിക്കപ്പെട്ടില്ല. എന്നാൽ, റബർ ബോർഡിനുള്ള വിഹിതം ഉയർത്തിയത് നേരിയ ആശ്വാസമാകും.
170 കോടിയാണ് ബോർഡിനായി നീക്കിവെച്ചിരിക്കുന്നത്. അടുത്തകാലെത്ത ഏറ്റവും ഉയർന്ന തുകയാണിത്. കഴിഞ്ഞവർഷം 146 കോടി മാത്രമായിരുന്നു വിഹിതം. 2017ൽ 142.60 കോടിയാണ് അനുവദിച്ചത്. ഇതിനുമുമ്പ് 160 കോടിയായിരുന്നു ഇത്. ഇത്തവണ ബജറ്റിൽ തുക ഉയർത്തിയെങ്കിലും ബോർഡിെൻറ പ്രവർത്തനങ്ങൾക്ക് ഇത് മതിയാവില്ല. നിലവിൽ അനുവദിച്ച തുകയുെട നല്ലൊരുശതമാനം ശമ്പള ഇനത്തിൽ ചെലവഴിക്കേണ്ടിവരും. ഇൗ സാഹചര്യത്തിൽ, അധിക വിഹിതവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കഴിഞ്ഞവർഷത്തെ ബജറ്റ് വിഹിതത്തിനുപുറമേ, 12.82 കോടി അധികവിഹിതമായി അനുവദിച്ചിരുന്നു. എന്നാൽ, ഇതിൽ 3.99 കോടി മാത്രമാണ് ലഭിച്ചത്.
ഒരിടവേളക്കുശേഷം ആവർത്തന-പുതുകൃഷി സബ്സിഡിക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിനായി കോടികൾ ചെലവഴിക്കേണ്ടിവരും. കോടിക്കണക്കിന് രൂപ കുടിശ്ശിക ഇനത്തിലും കർഷകർക്ക് നൽകാനുമുണ്ട്. മുൻവർഷങ്ങളിൽ ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് മൂലം ബോർഡിെൻറ കീഴിലുള്ള ഗവേഷണപ്രവർത്തനങ്ങളെ നിശ്ചലമായി. പുതുപ്പള്ളിയിലെ റബർ ഗവേഷണകേന്ദ്രത്തിൽ പേരിനുമാത്രമാണ് ഗവേഷണം നടന്നത്.
ചെലവുചുരുക്കൽ പദ്ധതികളുെട ഭാഗമായി കർഷക ഉപകാരപ്രദമായ പരിപാടികളെല്ലാം മുടങ്ങിയിരുന്നു. വികസനപ്രവർത്തനങ്ങളും മുടങ്ങി. ഇൗ സാഹചര്യത്തിൽ ബജറ്റ് വിഹിതം ഉയർത്തണമെന്ന് വ്യാപക ആവശ്യമുയർന്നിരുന്നു. കര്‍ഷകര്‍ ഓരോ കിലോ റബര്‍ വില്ക്കുമ്പോഴും രണ്ടുരൂപ സെസ് എന്നപേരില്‍ കേന്ദ്രസര്‍ക്കാറിനു ലഭിക്കുന്നുണ്ട്. റബർ ബോർഡ് കർഷക ധനസഹായങ്ങൾ അടക്കമുള്ളവക്കായി 250 കോടിയോളം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.
സംസ്ഥാനത്തെ കർഷകസംഘടനകളും വിവിധ ആവശ്യങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ഇടക്കാല ബജറ്റിൽ ഇക്കാര്യങ്ങളിലെല്ലാം മൗനം പാലിക്കുകയാണ്. ബോർഡിെൻറ വിഹിതം ഉയർന്നെങ്കിലും ഇതിൽ നല്ലൊരുശതമാനം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായാവും ചെലവിടുകയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മുൻവർഷങ്ങളിൽ ബജറ്റ് വിഹിതത്തിെൻറ 70 ശതമാനത്തോളം തുക ഇവിടങ്ങളിലാണ് ചെലവഴിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.