Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകസ്തുരിരംഗൻ...

കസ്തുരിരംഗൻ റിപ്പോർട്ട്: പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് വില്ലേജ് മാനദണ്ഡമാക്കരുതെന്ന ആവശ്യം തള്ളി

text_fields
bookmark_border
കസ്തുരിരംഗൻ റിപ്പോർട്ട്: പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് വില്ലേജ് മാനദണ്ഡമാക്കരുതെന്ന ആവശ്യം തള്ളി
cancel

ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളില്‍നിന്നു ചില ഭൂപ്രദേശങ്ങള്‍ ഒഴിവാക്കുന്നതിന് കേരളം കാരണം ബോധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ സമിതി ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ വിളിച്ചുചേര്‍ത്ത സംസ്ഥാന പരിസ്ഥിതി സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതിലോല മേഖല (ഇ.എസ്.എ) നിർണയത്തിന് വില്ലേജ് എന്ന മാനദണ്ഡം മാറ്റാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. 

കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിലെ ശിപാർശപ്രകാരം വില്ലേജുകളായി തരംതിരിച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ, വില്ലേജ് മാനദണ്ഡമാക്കിയത് മാറ്റണമെന്നാണ് കേരളത്തിെൻറ ആവശ്യം. അതുകൂടാതെ ജനവാസ മേഖല, തോട്ടം മേഖല, കൃഷിഭൂമി എന്നിവ ഇതിൽനിന്ന് ഒഴിവാക്കിയ കേരള സര്‍ക്കാര്‍ 9993.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീർണത്തിലുള്ള പരിസ്ഥിതിലോല പ്രദേശത്തിെൻറ ഭൂപടമാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചത്. 

ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് വില്ലേജ് എന്ന മാനദണ്ഡം മാറ്റാനാകില്ലെന്നും ഒഴിവാക്കുന്ന സ്ഥലങ്ങളെക്കുറിച്ച് കാരണം വ്യക്തമാക്കാനും കേരളത്തോട് ആവശ്യപ്പെട്ടത്. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് സർക്കാറിെൻറ നയപരമായ തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കേരളം ഒഴിവാക്കാൻ ആവശ്യപ്പെടുന്ന മേഖലകള്‍ നിർണയിച്ച് പുതിയ ഭൂപടം സമർപ്പിക്കുന്ന വേളയിൽ അതിനുള്ള കാരണം വിശദീകരിക്കാനും മന്ത്രാലയം നിര്‍ദേശിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsmalayalam newsUnion governmentKasthori rangan report
News Summary - Union government on kasthorirangan report-Kerala news
Next Story