ഉത്തരക്കടലാസ് അധ്യാപകനിൽനിന്ന് നഷ്ടപ്പെട്ട സംഭവം: കർശന നടപടിക്ക് സർവകലാശാല
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ എം.ബി.എ ഉത്തരക്കടലാസ് അധ്യാപകനിൽനിന്ന് നഷ്ടപ്പെട്ട സംഭവത്തിൽ രജിസ്ട്രാർ ഡോ. അനിൽകുമാർ ഡി.ജി.പിക്ക് പരാതി നൽകി.
വിഷയം ചർച്ച ചെയ്യാൻ വി.സി ഡോ. മോഹൻ കുന്നുമ്മേൽ ഉന്നതതല യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10.30നാണ് യോഗം. അന്നേദിവസം ഉച്ചക്ക് 12.30ന് സിൻഡിക്കേറ്റിന്റെ പരീക്ഷാസമിതി യോഗവും ചേരുന്നുണ്ട്.
2022-24 ബാച്ച് എം.ബി.എ മൂന്നാം സെമസ്റ്ററിലെ 71 ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. 2024 മേയിൽ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി കൊണ്ടുപോകവേ പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെന്റിലെ ഗെസ്റ്റ് അധ്യാപകൻ പ്രമോദിന്റെ പക്കൽ നിന്നാണ് കൈമോശം വന്നത്.
അധ്യാപകനെതിരേ നടപടിയെടുക്കാൻ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനാല്‍ പുനഃപരീക്ഷ നടത്താനാണ് തീരുമാനം. ഏപ്രിൽ 7നാണ് പരീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.