ബീമാപള്ളി –വലിയതുറ റോഡിന്റെ നവീകരണം കാലതാമസമില്ലാതെ പൂർത്തിയാക്കണം-മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ബീമാപള്ളി – വലിയതുറ , വലിയതുറ –ആഭ്യന്തര വിമാനത്താവളം റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തിയാക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമീഷൻ. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്.
ഈഞ്ചക്കൽ - വള്ളക്കടവ് റോഡിൽ വെള്ളം കെട്ടി നിന്ന് അപകടമുണ്ടാകുന്നതിനെതിരെസമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. ഈഞ്ചക്കൽ , വള്ളക്കടവ്-വലിയതുറ ബീമാപള്ളി റോഡുകളിൽ വെള്ളം കെട്ടി നിൽക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
മണക്കാട്-വലിയതുറ–ബീമാപള്ളി, ആഭ്യന്തര വിമാനത്താവളം എന്നീ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളിൽ മഴക്കുഴി നിർമിച്ച് ഇന്റർലോക്ക് സ്ഥാപിക്കും. മറ്റ് ഭാഗങ്ങളിൽ ബി.എം ആന്റ് ബി.സി ടാറിംഗ് നടത്തും. വലിയതുറ-ആഭ്യന്തര വിമാനത്താവളം റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമാണവും ടാറിങ്ങും ഉൾപ്പെടുത്തി 15 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.
ഈഞ്ചക്കൽ- വള്ളക്കടവ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായ വള്ളക്കടവ് ഭാഗത്ത് ഓടയുടെ നിർമാണവും റോഡ് ഉയർത്തി ടാറിങ്ങും നടത്താൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.