ഇന്നുമുതൽ കൂടുതൽ സ്കൂളുകളിൽ വാക്സിൻ വിതരണം
text_fieldsതിരുവനന്തപുരം മണക്കാട് വി.എച്ച്.എസ്.എസിൽ വാക്സിൻ എടുക്കാനുള്ള പേടിമൂലം കണ്ണീരണിഞ്ഞ വിദ്യാർഥിനിയെ ആരോഗ്യപ്രവർത്തകരും അധ്യാപകരും ഏറെ പണിപ്പെട്ടാണ് സമാധാനിപ്പിച്ചത്. കുത്തിവെപ്പെടുത്തുകഴിഞ്ഞപ്പോൾ ആശ്വാസത്തോടെ ടീച്ചറെ ചേർത്തുപിടിക്കുന്നു - ഫോട്ടോ: പി.ബി. ബിജു
തിരുവനന്തപുരം: സ്കൂളുകളിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. ആദ്യദിനത്തില്‍ 125 സ്കൂളുകളിലെ വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത് . വ്യാഴാഴ്ച മുതൽ കൂടുതല്‍ സ്കൂളുകളില്‍ വാക്സിനേഷന് സെഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യദിനം 27,087 കുട്ടികള്‍ക്കാണ് വാക്സിന് നല്‍കിയത്. ഇതുവരെ 57 ശതമാനം (8,668,721) കുട്ടികൾ വാക്സിൽ എടുത്തിട്ടുണ്ട്.
500ല്‍ കൂടുതല്‍ വാക്സിനെടുക്കാനുള്ള കുട്ടികളുള്ള സ്കൂളുകളെ തെരഞ്ഞെടുത്താണ് വാക്സിനേഷന് നടത്തുന്നത്. അത് പൂര്‍ത്തിയായശേഷം അതിൽ കുറവ് കുട്ടികളുള്ള സ്കൂളുകള്‍ ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു. മണക്കാട് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ വാക്സിനേഷന് കേന്ദ്രം മന്ത്രി സന്ദർശിച്ചു.
3000 ലേറെ കുട്ടികൾ പഠിക്കുന്ന മണക്കാട് സ്കൂളിൽ 600 ഓളം കുട്ടികളാണ് വാക്സിനെടുക്കാനുള്ളത്. 200 ഓളം കുട്ടികള്‍ ആദ്യദിനം വാക്സിനെടുത്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വാക്സിനേഷന്. ഡോക്ടറുടെയും സ്റ്റാഫ് നഴ്സിന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ക്ലസ്റ്ററുകളായ സ്കൂളുകളിലെ വാക്സിനേഷന് സ്കൂള്‍ തുറന്നശേഷമാകും നടത്തുക. കോവിഡ് വന്ന കുട്ടികള്‍ക്ക് മൂന്ന് മാസത്തിനുശേഷം വാക്സിനെടുത്താല്‍ മതിയെന്ന് മന്ത്രി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.