Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധാകരന്‍റെ പേരുയർത്തി...

സുധാകരന്‍റെ പേരുയർത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് കൗശലമാണ് -വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan
cancel

തിരുവനന്തപുരം: കെ. സുധാകരെനതിരായ ദുരാരോപണത്തിെൻറ മറവില്‍ മോന്‍സെൻറ തട്ടിപ്പിന് കൂട്ടുനിന്ന പൊലീസുകാരെ സംരക്ഷിക്കാനുള്ള കൗശലം സര്‍ക്കാര്‍ കാണിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് കൊണ്ട് അയാളുടെ വീട്ടില്‍ പോയവർ പൊലീസ് സേനയിലുണ്ട്.

തട്ടിപ്പുകാരനാണെന്ന് അറിയാതെ പോയി ഫോട്ടോ എടുത്തവരും ഡോക്ടറാണെന്ന് കരുതി കോസ്‌മെറ്റിക് ചികിത്സക്ക് പോയവരുമുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് പലരുമായിനിന്ന് ഫോട്ടോ എടുക്കേണ്ടിവരും. അതിലാരെങ്കിലും പിന്നീട് പിടിയിലായാല്‍ ഇവര്‍ക്കും ബന്ധമുണ്ടെന്ന് പറയുന്നതില്‍ അർഥമില്ല. വൈരാഗ്യത്തിെൻറ പേരിൽ അപമാനിച്ചാൽ തിരിച്ചും അപമാനിക്കാമെന്നും ഇറങ്ങിപ്പോക്ക് പ്രസംഗത്തിനിടെ സതീശൻ പറഞ്ഞു.

മോന്‍സണ്‍ തട്ടിപ്പുകാരനെറിഞ്ഞിട്ടും സുരക്ഷ നല്‍കിയ ഉദ്യോഗസ്ഥര്‍ മുകളില്‍ തുടരുമ്പോള്‍ താഴ്ന്ന റാങ്കിലെ ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണം നീതിപൂര്‍വമാവില്ല. കുറ്റക്കാരായ പൊലീസുകാരെ മാറ്റിനിര്‍ത്തണം. കെ. സുധാകരനെതിരെ ഏത് അന്വേഷണത്തിനും തടസ്സമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്്. മോന്‍സനെതിരെ പരാതി നല്‍കിയവരെക്കുറിച്ചും അന്വേഷിക്കണം.

മോന്‍സൺ തട്ടിപ്പുകാരനാണെന്ന് എ.ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കി രണ്ടേകാല്‍ വര്‍ഷത്തിനുശേഷമാണ് അന്വേഷിച്ചത്. 2020 ജനുവരിയില്‍ ഇൻറലിജന്‍സ് റിപ്പോര്‍ട്ടിൽ സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള മോന്‍സൺ ഡോക്ടര്‍ ചമയുകയാണെന്നും അന്താരാഷ്ട്ര തട്ടിപ്പുകാരനായ ഇയാളുടെ വരുമാന സ്രോതസ്സ് വ്യക്തമല്ലെന്നും സൂചിപ്പിച്ചിരുന്നു. എന്നിട്ടും കോടിക്കണക്കിന് രൂപയുടെ അമൂല്യ പുരാവസ്തുശേഖരമുണ്ടെന്ന് പറഞ്ഞാണ് മോന്‍സണിെൻറ വീടിന് പൊലീസ് സംരക്ഷണം ഒരുക്കിയത്. ഇതാണ് അയാളുടെ തട്ടിപ്പിന് വിശ്വാസ്യത നല്‍കിയത്.

ലോക കേരളസഭയിലെ വനിത പ്രതിനിധി മോന്‍സെൻറ ഇടനിലക്കാരിയാണോയെന്ന് സംശയിക്കുന്നുവെന്ന് നോട്ടീസ് ഉന്നയിച്ച പി.ടി. തോമസ് ആരോപിച്ചു. പൊലീസിെൻറ കൊകൂണ്‍ മീറ്റില്‍ ഈ യുവതിയും മോൺസനും എങ്ങനെ വന്നു? മോദിയുടെ വിശ്വസ്ഥനായ ബെഹ്‌റ എങ്ങനെ പിണറായിയുടെ വിശ്വസ്തനായി- അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monson MavunkalVD Satheesan
News Summary - VD Satheesan attack LDF Govt in Monson Mavunkal Issues
Next Story