Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.വി. തോമസിനെ ഇനി...

കെ.വി. തോമസിനെ ഇനി സി.പി.എം സഹിക്കട്ടെ -വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan
cancel
Listen to this Article

ഉദയ്പുർ (രാജസ്ഥാൻ): പി.ടി. തോമസിനെ വിജയിപ്പിച്ചത് അബദ്ധമാണെന്നും പി.ടി. തോമസ് മരിച്ചതു കൊണ്ട് തെറ്റ് തിരുത്താനുള്ള സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി സ്ഥാനത്തിന് ചേരാത്ത പ്രയോഗമാണത്. നിയമസഭയില്‍ യു.ഡി.എഫിന്റെ കുന്തമുനയായിരുന്നു പി.ടി. തോമസ്. സര്‍ക്കാറിനെ ശക്തമായി ആക്രമിച്ചയാളാണ്. ആ വിരോധം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് ഇത്തരമൊരു പദപ്രയോഗം നടത്തിയത്. പരനാറി, കുലംകുത്തി പ്രയോഗങ്ങളില്‍ അഗ്രഗണ്യനാണ് മുഖ്യമന്ത്രി. എന്നിട്ട് കുലംകുത്തികളെ മാലയിട്ട് സ്വീകരിക്കും. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്.

കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കെ.വി. തോമസ് സി.പി.എമ്മിലേക്ക് പോയത്. കെ.വി. തോമസിനെ സി.പി.എം സ്വീകരിച്ചതു കൊണ്ട് തൃക്കാക്കരയില്‍ യു.ഡി.എഫിന് കൂടുതല്‍ വോട്ടുകള്‍ കിട്ടും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും കെ.വി. തോമസിനോട് അവജ്ഞയും പുച്ഛവുമാണ് തോന്നുന്നത്. പാര്‍ട്ടിയില്‍ നിന്നും ഒരാളെ പുറത്താക്കാതിരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പേ കെ.വി. തോമസ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ അന്ന് സി.പി.എമ്മുമായുള്ള ധാരണ ശരിയായില്ല. അതിനുശേഷവും പോകാനുള്ള അവസരം നോക്കിനില്‍ക്കുകയായിരുന്നു.

എക്കാലത്തും കെ.വി. തോമസ് പാര്‍ട്ടിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ ലിനോ ജേക്കബിനെയും എറണാകുളം മണ്ഡലത്തില്‍ ടി.ജെ. വിനോദിനെയും തോല്‍പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം ഒഴികെ ആര് മത്സരിച്ചാലും തോല്‍പിക്കാന്‍ ശ്രമിക്കും. കെ.വി. തോമസിന് ഇനി എന്താണ് പാര്‍ട്ടി കൊടുക്കാനുള്ളത്? ഏതെങ്കിലും ഒരു ആശയത്തിന്റെയോ അഭിപ്രായവ്യത്യാസത്തിന്റെയോ പേരിലല്ല പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് ഇത്രയും കാലം സഹിച്ചത് ഇനി സി.പി.എം സഹിക്കട്ടെ. സന്തോഷത്തോടെ യാത്രയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kv thomasVD Satheesan
News Summary - VD Satheeshan says cpm will suffer by kv thomas
Next Story