സ്കൂൾ തുറക്കൽ മുന്നൊരുക്കം; സെറോ പ്രിവിലൻസ് പഠനം പരിഗണിക്കും
text_fieldsതിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മന്ത്രി വീണ ജോർജ്. അടുത്ത ദിവസംതന്നെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ സംയുക്തയോഗം ചേരും. കേരളത്തിൽ എത്രപേർക്ക് കോവിഡ് വന്നുേപായി എന്നറിയുന്നതിന് സംസ്ഥാന വ്യാപകമായി നടത്തിയ സെറോ പ്രിവിലൻസ് പഠനത്തിെൻറ റിപ്പോർട്ട് ഇൗ മാസം അവസാനത്തോടെ ലഭിക്കും. ഇതുകൂടി പരിഗണിച്ചാണ് സ്കൂൾ തുറക്കൽ കാര്യങ്ങളിലെ മുന്നൊരുക്കങ്ങൾ.
വാക്സിനേഷൻ 90 ശതമാനം പൂർത്തിയാക്കിയതിൽ 18 വയസ്സിന് മുകളിലുള്ള കോളജ് വിദ്യാർഥികളും ഉൾപ്പെടും. ഇനിയും വാക്സിനെടുക്കാൻ ശേഷിക്കുന്നവർക്ക് കോളജുകളിൽ ക്യാമ്പുകൾ സജ്ജമാക്കുന്നതിന് ഡി.എം.ഒമാർക്ക് നിർദേശം നൽകി. ഉന്നത വിദ്യാഭ്യാസവകുപ്പുമായി ചേർന്ന് കണക്കെടുത്തശേഷമാകും കാമ്പസുകൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പുകൾ ക്രമീകരിക്കുക.
വാക്സിൻ വിതരണം 80 ശതമാനം പിന്നിട്ട സാഹചര്യത്തിലാണ് ടി.പി.ആർ പരിശോധന ഫലം പ്രസിദ്ധീകരിക്കുന്നത് നിർത്തിയത്. വിദഗ്ധരുടെ നിർദേശപ്രകാരമാണിത്. ശാസ്ത്രീയമായ ശരിയും ഇതുതന്നെയാണ്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.െഎ.പി.ആർ) ആണ് ഇേപ്പാൾ പരിഗണിക്കുന്നത്. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. മൊത്തം രോഗികളിൽ 25 ശതമാനം പേരിലേ ലക്ഷണങ്ങൾ കാണുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.