വെള്ളാപ്പള്ളിയെ ന്യായീകരിച്ച് മുഖ്യമന്ത്രി; ഏതെങ്കിലും ഒരു മതത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന ആളല്ലെന്ന്
text_fieldsആലപ്പുഴ: മലപ്പുറം ജില്ലക്കെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടത്തിയ വിദ്വേഷ പരാമർശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ ഏതെങ്കിലും ഒരു മതത്തിന് എതിരായ നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്‍റെ നേതൃസ്ഥാനത്ത് മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് ആദരവൊരുക്കാൻ ചേർത്തല യൂനിയൻ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അടുത്തകാലത്ത് നിർഭാഗ്യകരമായ ചില വിവാദങ്ങൾ ഉയർന്നുവന്നു. എന്നാൽ, വെള്ളാപ്പള്ളിയെ അറിയാവുന്നവർക്കെല്ലാം അറിയാം അദ്ദേഹം ഏതെങ്കിലും ഒരു മതത്തിന് എതിരായ നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ലെന്ന്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്നാണ് ആ വിവാദമുണ്ടായത്. വെള്ളാപ്പള്ളിക്കെതിരെ തെറ്റിദ്ധാരണ പരത്താന്‍ സംസ്ഥാനത്ത് ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ട്. തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നു. കേരളത്തിന്‍റെ മതനിരപേക്ഷത തകര്‍ക്കാനും ചിലര്‍ ശ്രമിക്കുന്നു.
മനുഷ്യനെ ഭിന്നിപ്പിച്ച് വര്‍ഗീയ ശക്തികള്‍ മുന്നേറുന്ന കാലഘട്ടത്തില്‍ ഗുരു വചനങ്ങള്‍ പ്രസക്തമാണ്. പള്ളിമുറ്റത്ത് ക്ഷേത്രത്തിന്‍റെ പൊങ്കാല കാണാനായി. ഗുരു ദര്‍ശനങ്ങള്‍ കേരളസമൂഹം ഒന്നടങ്കം പിന്തുടര്‍ന്നതിന്‍റെ ഫലമാണിത്. ജാതി ചോദിക്കരുത്, ജാതി പറയരുത് എന്ന് ഉദ്ബോധിപ്പിച്ച ഗുരുവിന്‍റെ നാട്ടില്‍ മലയാളികളുടെ മനസില്‍ ജാതി കുത്തിവെക്കാനാണ് ചിലരുടെ ശ്രമം. കേരളത്തിന്‍റെ ഇന്നത്തെ വളര്‍ച്ചക്ക് കൂടുതല്‍ സംഭാവന ചെയ്ത സംഘടനയുടെ നേതൃസ്ഥാനത്ത് മൂന്ന് ദശാബ്ദക്കാലം ഇരിക്കുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പിണറായി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.