Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളാപ്പള്ളിയുടെ...

വെള്ളാപ്പള്ളിയുടെ ​വിദ്വേഷ പ്രസംഗം: ഈ ക്ഷുദ്ര ജീവികൾക്ക്‌ ഞങ്ങളുടെ കുട്ടികൾ മറുപടി പറയുമെന്ന് നജീബ് കാന്തപുരം

text_fields
bookmark_border
Vellappally, najeeb kanthapuram mla
cancel

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പ്രസംഗത്തിനിനെതിരെ രൂക്ഷ വിമർശനവുമായി നജീബ് കാന്തപുരം എം.എൽ.എ. 88 കഴിഞ്ഞ ഒരു കടൽ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട്‌ മറുപടി പറയുന്നില്ലെന്ന് നജീബ് കാന്തപുരം ഫേസ് ബുക്ക് കുറിപ്പിൽ എഴുതി.

ഒന്നുമില്ലായ്മയിൽ നിന്ന് , മുഴു പട്ടിണിയിൽ നിന്ന് കടുത്ത പരീക്ഷണങ്ങളിൽ നിന്ന് , തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളർത്തിയ ഒരു രാഷ്ട്രീയ പാർട്ടി അവർക്കുണ്ട്‌. ആ പാർട്ടി തന്നെ അവരെ ഇനിയും മുന്നോട്ട്‌ നയിക്കും. ഈ ക്ഷുദ്ര ജീവികൾക്ക്‌ ഞങ്ങളുടെ കുട്ടികൾ മറുപടി പറയുമെന്നും നജീബ് കാന്തപുരം എഴുതുന്നു.

കുറിപ്പ് പൂർണരൂപത്തിൽ

88 കഴിഞ്ഞ ഒരു കടൽ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട്‌ മറുപടി പറയുന്നില്ല. ഒന്നുമില്ലായ്മയിൽ നിന്ന് , മുഴു പട്ടിണിയിൽ നിന്ന് കടുത്ത പരീക്ഷണങ്ങളിൽ നിന്ന് , തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളർത്തിയ ഒരു രാഷ്ട്രീയ പാർട്ടി അവർക്കുണ്ട്‌. ആ പാർട്ടി തന്നെ അവരെ ഇനിയും മുന്നോട്ട്‌ നയിക്കും.

ഈ ക്ഷുദ്ര ജീവികൾക്ക്‌ ഞങ്ങളുടെ കുട്ടികൾ മറുപടി പറയും. നിങ്ങൾ ഉപയോഗിക്കുന്ന വില കുറഞ്ഞ വാക്കുകൾ കൊണ്ടല്ല, അവർ കഠിനാധ്വാനം കൊണ്ട്‌ വെട്ടിപ്പിടിക്കുന്ന അവരുടെ നേട്ടങ്ങൾ കൊണ്ടായിരിക്കും. ശ്രീ ശ്രീ വെള്ളാപ്പള്ളിജിക്ക്‌ ഇതൊക്കെ കണ്ട്‌ നെഞ്ച്‌ പൊട്ടാൻ കാലം അവസരം നൽകട്ടെ.

വെളളാപ്പള്ളിയുടെ വിവാദ പ്രസ്താവന ചുവടെ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന് വെള്ളാപ്പള്ളി; ‘ഇവിടെ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ കഴിയില്ല’

മലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവി​​ടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു​. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയു​ടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതു​കൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു.

ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും വോട്ടുകു​ത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒന്നിച്ച് നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറ​ത്തെ ഈഴവർക്കില്ല. കണ്ണേ കരളെയെന്ന് ​പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. മലപ്പുറത്ത് മുസ്‍ലീം ലീഗ് ഉൾപ്പെടെ വിളിച്ച് ചേർത്ത സമിതിയിൽ ഈഴവർ ഉണ്ടെങ്കിൽ പോലും ഒന്നും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram NewsNajeeb Kanthapuram MLAVellappally Natesan
News Summary - Vellappally's hate speech
Next Story