Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഴിമതി: കേന്ദ്ര...

അഴിമതി: കേന്ദ്ര ജീവനക്കാർക്കെതിരെ നടപടിക്ക് വിജിലൻസിന് അധികാരം -ഹൈകോടതി

text_fields
bookmark_border
Kerala High Court
cancel

കൊച്ചി: കേന്ദ്രസർക്കാർ ജീവനക്കാർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷിക്കാനും കുറ്റപത്രം നൽകാനും സംസ്ഥാന വിജിലൻസിന് അധികാരമുണ്ടെന്ന് ഹൈകോടതി. അഴിമതിക്കേസിൽ കേന്ദ്ര ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽനിന്ന് പൊലീസിനെയോ സംസ്ഥാന ഏജൻസികളെയോ തടയുന്ന വ്യവസ്ഥകൾ അഴിമതി നിരോധന നിയമത്തിലോ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ടിലോ ഇല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്. അഴിമതി കേസിൽ പ്രതികളായ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് തലയോലപ്പറമ്പ് ശാഖയിലെ മൂന്ന് ജീവനക്കാരെ കുറ്റമുക്തരാക്കിയ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് നിരീക്ഷണം.

തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവന നിർമാണ പദ്ധതിയിൽനിന്ന് വില്ലേജ് എക്‌സ്റ്റൻഷൻ ഓഫിസർ 1.85 ലക്ഷം രൂപ തട്ടിയ കേസിലാണ് ബാങ്ക് ഉദ്യോഗസ്ഥരും രണ്ടു മുതൽ നാലുവരെ പ്രതികളുമായ കണ്ണൂർ വെളിയന്നൂർ സ്വദേശി നവനീത് കൃഷ്‌ണൻ, പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിനി എസ്. ലീന, കാസർകോട് സ്വദേശി കെ. ബാലകൃഷ്‌ണൻ എന്നിവരെ കോട്ടയം വിജിലൻസ് കോടതി വെറുതെ വിട്ടത്. 2006 ഫെബ്രുവരി 27 മുതൽ 2007 ജനുവരി രണ്ടു വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. വിജിലൻസ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസിന് അധികാരമില്ലെന്നും സി.ബി.ഐ, സെൻട്രൽ വിജിലൻസ് കമീഷൻ തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കാണ് അധികാരമെന്നും ചൂണ്ടിക്കാട്ടി ബാങ്ക് ജീവനക്കാരായ പ്രതികൾ വിടുതൽ ഹരജി നൽകി. ഈ വാദം അംഗീകരിച്ച് വിജിലൻസ് കോടതി കുറ്റമുക്തരാക്കുകയായിരുന്നു. തുടർന്ന് സർക്കാർ നൽകിയ അപ്പീലാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.

2016ലെ മറ്റൊരു കേസിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കെതിരെ വിജിലൻസിന് നടപടിയെടുക്കാനാവില്ലെന്ന് ഹൈകോടതി വിധി ഉള്ളതായി സിംഗിൾബെഞ്ച് ഉത്തരവിൽ പറയുന്നു. കേന്ദ്ര ജീവനക്കാരുടെ അഴിമതിയെക്കുറിച്ച് വിവരം ലഭിച്ചാൽ കേന്ദ്ര ഏജൻസികളെ അറിയിക്കണമെന്ന് മാത്രമേ വിജിലൻസ് മാനുവലിൽ പറയുന്നുള്ളൂ. പ്രതികളുടെ ഈ വാദത്തെ തുടർന്നാണ് വിജിലൻസ് കോടതി ഇവരെ വിട്ടയച്ചത്. എന്നാൽ, ഇതു നിയമപരമല്ലെന്നും ഹൈകോടതി വിധിക്ക് വളരെ മുമ്പ് മറ്റൊരു കേസിൽ ഇത്തരത്തിൽ നടപടിയെടുക്കാൻ സംസ്ഥാന ഏജൻസികൾക്ക് തടസ്സമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും വിജിലൻസിന്‍റെ സ്പെഷൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കെതിരെ വിജിലൻസിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VigilanceKerala High Court
News Summary - Vigilance empowered to take action against central employees - High Court
Next Story