സംവിധാനങ്ങൾ നോക്കുകുത്തി; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് കുറവില്ല
text_fieldsകോട്ടയം: സംവിധാനങ്ങളും പദ്ധതികളും നിരവധിയുണ്ടായിട്ടും സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുതിക്കുന്നു. പൊലീസിന്റെയും ക്രൈം റെക്കോഡ്സ് ബ്യൂറോയുടെയും കണക്കുകൾ പരിശോധിച്ചാൽ സ്ത്രീകൾക്കുനേരെ ബലാത്സംഗം, കായിക ആക്രമണങ്ങൾ ഉൾപ്പെടെ കേസുകൾ വർധിക്കുകയാണ്. ഇതിലേറെയും ഭർത്താവിൽനിന്നും അടുത്ത ബന്ധുക്കളിൽനിന്നുമാണ്. ഇടതുസർക്കാർ അധികാരത്തിലേറിയ 2016 മുതൽ 2024 ജൂൺ വരെയുള്ള കണക്കുകൾപ്രകാരം അതിക്രമങ്ങൾ വർധിക്കുകയാണ്. ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടന്നത് 2023ലാണ്.
2023ൽ സ്ത്രീകൾക്കെതിരെയുണ്ടായ വിവിധ അതിക്രമങ്ങളുടെ പേരിൽ 18,980 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022ൽ 18,943 കേസുകളാണ് ’22ൽ രജിസ്റ്റർ ചെയ്തത്. ബലാത്സംഗക്കേസുകളിലും വർധനയുണ്ടായി. 2023ൽ 2562 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷവും പീഡനക്കേസുകളിൽ വർധനതന്നെയാണ്. ജൂൺ വരെ 1338 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഭർത്താവും ബന്ധുക്കളും ഉപദ്രവിക്കുന്ന കേസുകളുടെ എണ്ണത്തിൽ 2021 മുതൽ ഇത്തരം കേസുകളിൽ വലിയ വർധനയുണ്ട്. 2020ൽ ഇത്തരം കേസുകൾ 2707 ആയിരുന്നെങ്കിൽ 2021ൽ 4997 ആയി ഉയർന്നു. 2022ൽ 4998, 2023ൽ 4710 കേസുകളാണ് ഭർത്താവിനും ബന്ധുക്കൾക്കും എതിരെയുള്ളത്. 2024 ജൂൺ വരെ ഇത്തരത്തിലുള്ള 2327 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തട്ടിക്കൊണ്ടുപോകൽ, പൊതുസ്ഥലങ്ങളിൽ അപമാനിക്കൽ, പെൺകുട്ടികളെ ശല്യപ്പെടുത്തൽ തുടങ്ങിയ കേസുകളിലും വലിയ വർധനയാണുള്ളത്. വിവാഹ മോചനക്കേസുകളിലും വലിയ വർധനയാണുണ്ടായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.