Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടിൽ...

വീട്ടിൽ മറ്റാരുമില്ലാത്ത സമയം കൃത്യമായി മനസിലാക്കി ക്രൂര കൊലപാതകം

text_fields
bookmark_border
Vishnu Priya
cancel

കണ്ണൂർ: ഇന്ന് ഉച്ചക്ക് 12മണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഫാർമസിസ്റ്റായ വിഷ്ണുപ്രിയ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മാനന്തേരി സ്വദേശി ശ്യാംജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഏറെ കാലമായി ഗൾഫിലാണ്. രണ്ട് സഹോദരിമാരും സഹോദരനും മാതാവും ആണ് വീട്ടിൽ ഉള്ളത്. സഹോദരൻ ജോലിയാവശ്യാർഥം ഹൈദരാബാദിൽ പോയിരിക്കയായിരുന്നു. സഹോദരൻ ഹൈദരാബാദി​ലേക്ക് പോകുന്നത് പ്രമാണിച്ചാണ് വിഷ്ണുപ്രിയ അവധിയെടുത്തത്.

സഹോദരിമാരും അമ്മയും മരണവീട്ടിലേക്കും പോയിരുന്നു. ഉച്ചക്ക് വീട്ടി​ലെത്തിയപ്പോഴാണ് അമ്മ ബിന്ദു രക്തത്തിൽ കുളിച്ച നിലയിൽ മകളെ കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ടാണ് അയൽവാസികളടക്കം എത്തിയത്.

കുടുംബം വീട്ടിൽ ഇല്ലെന്ന് ഉറപ്പുള്ള ആളാണ് കൊലപാതകം നടത്തിയത്. കിടപ്പു മുറിയിലെത്തി കൊലപാതകം നടത്തണമെങ്കിൽ വീടിനെ കുറിച്ച് നല്ല ധാരണയുള്ള ആളാണെന്നും പൊലീസ് സംശയിച്ചു. സുഹൃത്തുമായി വാട്സ് ആപ് കോൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് കൊലയാളി എത്തിയത്.

കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വിഡിയോ കോളിൽ കാണിച്ചുകൊടുത്തിരുന്നു. പ്രതിയുടെ പേരും സുഹൃത്തിനോട് ഉച്ചത്തിൽ പറഞ്ഞിരുന്നു. ഉടൻ ഫോൺ സ്വിച്ച് ഓഫായി. പന്തികേട് തോന്നിയ സുഹൃത്ത് വിവരം ഉടൻ തന്നെ അടുത്തുള്ളവരെ അറിയിച്ചു. ആളുകൾ അറിഞ്ഞ് എത്തിയപ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് നൽകിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vishnu Priya death
News Summary - Vishnu Priya was killed in a planned manner
Next Story