സോളാർ തട്ടിപ്പിെൻറ കുരുക്കഴിച്ച ഒാഫിസ് ഇനി വിഴിഞ്ഞം കമീഷെൻറ തട്ടകം
text_fieldsകൊച്ചി: സോളാർ തട്ടിപ്പിെൻറ അന്വേഷണവും മൊഴിയെടുക്കലും നാടകീയ സംഭവവികാസങ്ങളുംകൊണ്ട് നാല് വർഷത്തോളം സജീവമായിരുന്ന സോളാർ കമീഷെൻറ ഒാഫിസ് അത്രത്തോളംതന്നെ രാഷ്ട്രീയ പ്രാധാന്യമുള്ള മറ്റൊരു അന്വേഷണത്തിെൻറ തട്ടകമാകാനൊരുങ്ങുന്നു. അതും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിതന്നെ പ്രതിസ്ഥാനത്തുള്ള കേസിൽ. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ വിഴിഞ്ഞം കമീഷനാണ് സോളാർ കമീഷൻ ഒഴിയുന്ന ഒാഫിസിലേക്ക് പുതുതായി എത്തുന്നത്. രണ്ട് ദിവസത്തിനകം ഒാഫിസ് വിഴിഞ്ഞം കമീഷന് കൈമാറും.
പനമ്പിള്ളി നഗറിലെ ഹൗസിങ് ബോർഡ് കെട്ടിടത്തിലാണ് ഒാഫിസ്. സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമീഷൻ ഇവിടെ പ്രവർത്തനം തുടങ്ങിയത് 2014 മാർച്ചിലാണ്. ഇൗ വർഷം ജൂൺ ഒന്നിനാണ് ജസ്റ്റിസ് രാമചന്ദ്രൻനായർ അധ്യക്ഷനായി വിഴിഞ്ഞം അന്വേഷണ കമീഷനെ നിയോഗിച്ചത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പുവെച്ച കരാർ അദാനി ഗ്രൂപ്പിന് അധിക സാമ്പത്തിക നേട്ടമുണ്ടാക്കുന്നതാണെന്ന സി.എ.ജി കണ്ടെത്തലിനെത്തുടർന്നാണിത്. കമീഷന് അടിസ്ഥാന സൗകര്യങ്ങൾ നൽകാത്തത് വിവാദമായതോടെ കൊച്ചിയിൽ ഒാഫിസ് തുറക്കാൻ സെപ്റ്റംബർ 15ന് സർക്കാർ അനുമതി നൽകി. കേരള ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ ജസ്റ്റിസ് രാമചന്ദ്രൻ നായർക്ക് കൊച്ചിയിൽ അനുവദിച്ച ഒാഫിസിലാണ് വിഴിഞ്ഞം കമീഷെൻറ താൽക്കാലിക പ്രവർത്തനം. ഒാഫിസ് കിട്ടിയാലുടൻ അങ്ങോട്ട് മാറുമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു.
സോളാർ കമീഷനിൽ 22 ജീവനക്കാർ ഉണ്ടായിരുന്നു. വിഴിഞ്ഞം കമീഷനിൽ നാലുപേരിൽ കൂടുതൽ ഉണ്ടാകില്ല. തെളിവുകളും മൊഴികളും നൽകാൻ താൽപര്യമുള്ളവർ ഹാജരാകാനാവശ്യപ്പെട്ട് മാധ്യമങ്ങളിൽ പരസ്യം നൽകും. സുപ്രധാന രേഖകളും കരാറിെൻറ പകർപ്പും കമീഷന് സർക്കാർ കൈമാറിയിട്ടുണ്ട്. ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമീഷൻ ചെയർമാൻ അറിയിച്ചു. ഇടമലയാർ കേസിൽ ആർ. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ച പ്രത്യേക കോടതി പ്രവർത്തിച്ചതും ഇതേ കെട്ടിടത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.