Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം സമരക്കാർക്ക്...

വിഴിഞ്ഞം സമരക്കാർക്ക് സ്വന്തം നിയമം, യുദ്ധമാണ് നടക്കുന്നതെന്ന് അദാനി ഹൈകോടതിയിൽ; സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കാൻ നിർദേശം

text_fields
bookmark_border
മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണം, ഹൈകോടതി,
cancel

കൊച്ചി: വിഴിഞ്ഞം പദ്ധതിക്കെതിരെ സമരം നടത്തുന്നവർക്ക് സ്വന്തം നിയമമാണെന്ന് അദാനി ഗ്രൂപ്പ് ഹൈകോടതിയിൽ. വലിയ ക്രമസമാധാന പ്രശ്നമാണ് പദ്ധതി പ്രദേശത്ത് നിലനില്‍ക്കുന്നത്. സർക്കാരിനും കോടതിക്കും പൊലീസിനുമെതിരേ യുദ്ധമാണ് നടക്കുന്നത്. പൊലീസ് നിഷ്ക്രിയമാണെന്നും അദാനി കോടതിയിൽ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രവർത്തനത്തിന് സംരക്ഷണം തേടി സമർപ്പിച്ച ഹരജിയിലാണ് അദാനി ഗ്രൂപ്പിന്‍റെ വിശദീകരണം.

അയ്യായിരം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. മൂവായിരം പ്രക്ഷോഭകരാണ് പൊലീസ് സ്റ്റേഷൻ വളഞ്ഞത്. ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റതായും അക്രമികൾക്കെതിരെ കേസെടുത്തതായും സർക്കാർ വ്യക്തമാക്കി.

വിഴിഞ്ഞം സംഭവത്തിൽ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിര്‍ദേശിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. സർക്കാർ സ്വീകരിച്ച നടപടികൾ വെള്ളിയാഴ്ച അറിയിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ഹരജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdaniHigh CourtVizhinjam protest
News Summary - Vizhinjam protestors have their own law, war is going on in Adani High Court
Next Story