Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതിക്ക് പിന്നിൽ വഖഫ്...

പരാതിക്ക് പിന്നിൽ വഖഫ് മാഫിയയുടെ ഗൂഢാലോചന -വഖഫ് ബോർഡ് സി.ഇ.ഒ

text_fields
bookmark_border
kerala state waqf board
cancel

കൊച്ചി: തനിക്കെതിരായ പരാതിക്ക് പിന്നിൽ വഖഫ് മാഫിയയുടെ ഗൂഢാലോചനയെന്ന് സംസ്ഥാന വഖഫ് ബോർഡ് സി.ഇ.ഒ ബി.എം. ജമാൽ. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ തനിക്കെതിരെ 2018ൽ കോഴിക്കോട് വിജിലൻസ് ബ്യൂറോ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കി തലശ്ശേരി വിജിലൻസ് കോടതി ഉത്തരവിട്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

താൻ കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് മുമ്പ് വഖഫ് ബോർഡ് സി.ഇ.ഒ ആയിരുന്ന കാലത്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 27,67,901 രൂപ വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നായിരുന്നു ആരോപണം. ഔദ്യോഗിക വസതിയിൽ താമസിച്ചിരുന്ന താൻ വാടക ഇനത്തിൽ 26,80,000 രൂപ നൽകാൻ ചെലവിട്ടെന്നായിരുന്നു ആരോപണങ്ങളിലൊന്ന്. മക്കളുടെ വിദ്യാഭ്യാസ ചെലവ് 10,40,022 രൂപയായിരിക്കെ 24,28,020 രൂപയെന്നാണ് കോൺഫിഡൻഷ്യൽ വേരിഫിക്കേഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ, ഹൈകോടതിക്ക് മുന്നിൽ തെളിവ് ഹാജരാക്കി വാസ്തവം ബോധ്യപ്പെടുത്തി. തുടർന്ന് വിജിലൻസ് തന്നെ തന്‍റെ അവകാശവാദം ശരിയാണെന്ന് ഹൈകോടതിയിൽ റിപ്പോർട്ട് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈകോടതി ഉത്തരവിട്ടു. അന്തിമ റിപ്പോർട്ട് നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ കാലതാമസം നേരിട്ടതോടെ താൻ വീണ്ടും ഹൈകോടതിയെ സമീപിച്ചു.

അതിനുശേഷം അന്തിമ റിപ്പോർട്ട് പരിശോധിച്ച് മാർച്ച് രണ്ടിന് എഫ്.ഐ.ആർ റദ്ദാക്കിയതായി വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നുവെന്നും ജമാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waqf board
News Summary - Waqf Mafia conspiracy behind complaint - Waqf Board CEO
Next Story