![kirmani manoj kirmani manoj](https://www.madhyamam.com/h-upload/2022/01/11/1368623-kirmani-manoj.webp)
കിർമാണി മനോജ്
ഗോവയിലെ ഗുണ്ടാ നേതാവിന്റെ വിവാഹ വാർഷികത്തിന് വയനാട്ടിൽ ലഹരിപ്പാർട്ടി; കിർമാണി മനോജടക്കം 15 ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിൽ
text_fieldsകൽപ്പറ്റ: വയനാട്ടിലെ റിസോർട്ടിൽ ലഹരിപ്പാർട്ടി നടത്തിയതിന് 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടി.പി വധക്കേസ് പ്രതി കിർമാണി മനോജടക്കമുള്ളവരെയാണ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി പടിഞ്ഞാറത്തറയിലെ സിൽവർ വുഡ്സ് റിസോർട്ടിലായിരുന്നു പാർട്ടി.
ഇവരില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും വിദേശ മദ്യവും പൊലീസ് കണ്ടെടുത്തു. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്.
ഗോവയിലെ ഗുണ്ടാ നേതാവായ കമ്പളക്കാട് മുഹ്സിന്‍റെ വിവാഹ വാര്‍ഷിക ആഘോഷത്തിനായാണ് ഇവര്‍ റിസോര്‍ട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതികളെ പിടികൂടിയത്.
ടി.പി വധക്കേസ് രണ്ടാം പ്രതിയും മാഹി സ്വദേശിയുമായ കിര്‍മാണി മനോജ് എന്ന വി.പി. മനോജ് കുമാര്‍ (48), കമ്പളക്കാട് ചെറുവനശ്ശേരി സി.എ. മുഹ്സിന്‍ (27), മീനങ്ങാടി പടിക്കല്‍ പി.ആര്‍. അഷ്‌കര്‍ അലി (26), പെരിന്തല്‍മണ്ണ പട്ടിക്കാട് ഒട്ടുപറമ്പില്‍ ഒ.പി. അജ്മല്‍ (28), പാനൂര്‍ ആക്കോല്‍ മീത്തല്‍ എ.എം. സുധേഷ് (43), കമ്പളക്കാട് കളംപറമ്പില്‍ കെ.എം. ഫഹദ് (26) എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്. 15 പേര്‍ക്കെതിരെ മയക്കുമരുന്ന് കേസും ഒരാള്‍ക്കെതിരെ അബ്കാരി കേസുമാണ് എടുത്തിരിക്കുന്നത്. മറ്റ് പ്രതികളുടെ വിശദാംശങ്ങള്‍ ലഭ്യമായി വരികയാണ്.
പൊലീസ് റെയ്ഡിനിടെ പലരും ഓടിരക്ഷപ്പെട്ടു. റിസോർട്ടിലേക്ക് കേരളത്തിലെ പല ജില്ലകളിലെയും ക്വട്ടേഷൻ സംഘങ്ങളെ ക്ഷണിച്ചിരുന്നതായാണ് വിവരം.
റിസോർട്ടിൽ ചൊവ്വാഴ്ച രാവിലെ പൊലീസ് വീണ്ടും പരിശോധന നടത്തി. കൽപ്പറ്റ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.