Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ഉരുൾപൊട്ടൽ:...

വയനാട് ഉരുൾപൊട്ടൽ: കേന്ദ്രസഹായം ഒന്നും ലഭിച്ചിട്ടില്ല -സംസ്ഥാന സർക്കാർ

text_fields
bookmark_border
വയനാട് ഉരുൾപൊട്ടൽ: കേന്ദ്രസഹായം ഒന്നും ലഭിച്ചിട്ടില്ല -സംസ്ഥാന സർക്കാർ
cancel

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിൽനിന്ന് അടിയന്തര ദുരിതാശ്വാസമോ സഹായമോ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. വൻകിട ബിസിനസ് സ്ഥാപനങ്ങളുടെ വലിയ വായ്പകൾ കേന്ദ്ര സർക്കാർ എഴുതിത്തള്ളിയതായി വാർത്തകളുണ്ട്. എന്നാൽ, ഇതിനെക്കാൾ വളരെ ചെറിയ അളവിൽ മാത്രം വരുന്ന വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ല.

വയനാട്ടിലെ ദുരന്തബാധിതരുടെ ഭവന, വാഹന വായ്പകളടക്കം എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ കൃത്യമായ തീരുമാനം പറയാതെ കേന്ദ്ര സർക്കാർ വിശദീകരണം നൽകിയ സാഹചര്യത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് നൽകിയ വിശദീകരണ പത്രികയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

വയനാട് ദുരന്തത്തിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയായെടുത്ത കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

രാജ്യാന്തര തലത്തിലടക്കം പുനരധിവാസത്തിന് ഫണ്ട് ശേഖരണം നടത്താൻ കേരളത്തിന് കഴിയുമെന്നതിനാൽ വയനാട്ടിലേത് തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതായി വിശദീകരണ പത്രികയിൽ പറയുന്നു. ദുരന്തത്തിനിരയായ കുടുംബങ്ങളുടെ വ്യക്തിഗത വായ്പകളും മോട്ടോർ വാഹന, ഭവന വായ്പകളുമടക്കം ഡിസാസ്റ്റർ മാനേജ്മെന്‍റ് നിയമത്തിന്‍റെ 13ാം വകുപ്പുപ്രകാരം എഴുതിത്തള്ളുന്നത് ദേശീയ ദുരന്തനിവാരണ അതോറിറ്റി പരിഗണിക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രം കൂടുതൽ സഹായം നൽകണം.

ദുരന്ത പ്രതികരണ നിധി വ്യവസ്ഥകൾ പ്രകാരം, പൂർണമായും തകർന്ന വീടിന് 1.30 ലക്ഷം രൂപയും കുന്നിൻ പ്രദേശത്തെ തകർന്ന റോഡിന് കിലോമീറ്ററിന് 75,000 രൂപയുമാണ് നൽകുക. ഈ തുക ഉപയോഗിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ മതിയായി നടപ്പാക്കാനാകില്ല. കിലോമീറ്ററിന് 75,000 രൂപക്ക് ഗ്രാമീണ റോഡുകൾ കൃത്യമായി നന്നാക്കാനാകില്ല. സംസ്ഥാന ദുരന്തനിവാരണ നിധിയിൽ ബാക്കിയുള്ളത് 782.99 കോടി രൂപയാണ്. ഇത് മുണ്ടക്കൈ -ചൂരൽമല പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ല. ദേശീയ ദുരന്തനിവാരണ നിധിയിൽനിന്ന് പെെട്ടന്ന് കൂടുതൽ ധനസഹായം ലഭിച്ചാൽ ദുരിതാശ്വാസ നടപടികൾ വേഗത്തിൽ സ്വീകരിക്കാനാവുമെന്നും സർക്കാർ അറിയിച്ചു.

കേന്ദ്ര മന്ത്രിതല സംഘത്തോട് (ഐ.എം.സി.ടി) ചർച്ച ചെയ്താണ് ചെലവ് സംബന്ധിച്ച മെമ്മോറാണ്ടത്തിന്‍റെ കരടിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയത്. അടിയന്തരമായി സമർപ്പിക്കേണ്ടി വന്നതിനാൽ ചില ചെലവുകളുടെ കാര്യത്തിൽ പൂർണമായും വ്യക്തത ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ടാവില്ല. അതിനാൽ, വീണ്ടും സമർപ്പിക്കേണ്ടി വരും. വയനാട്ടിലെ പ്രത്യേക സാഹചര്യങ്ങൾക്ക് ഐ.എം.സി.ടി സാക്ഷിയാണ്. ഭീമമായ ദൗത്യമാണ് സർക്കാറിന് മുന്നിലുള്ളതെന്നും അവർക്ക് ബോധ്യമായതിനാൽ പുതുക്കി സമർപ്പിക്കാൻ പ്രത്യേക സമയ പരിധി നിർദേശിച്ചിട്ടില്ലെന്നും വയനാടിനായുള്ള പുതുക്കിയ എസ്റ്റിമേറ്റ് ഇനിയും സമർപ്പിച്ചില്ലെന്ന കേന്ദ്രത്തിന്‍റെ പരാമർശത്തിന് മറുപടിയായി പത്രികയിൽ പറയുന്നു.

വയനാട് പുനരധിവാസം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ല -ഹൈകേടതി

കൊച്ചി: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട്ടിലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാകില്ലെന്ന് ഹൈകോടതി. വയനാട് പരിസ്ഥിതി ദുര്‍ബല മേഖലയായതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തെരഞ്ഞെടുപ്പ് കമീഷനും നിർദേശം നല്‍കി.

ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ പരിഗണനയിലുള്ള ഹരജികളിലാണ് ഉത്തരവ്. വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നത് പരിഗണിച്ചാണ് കോടതിയുടെ നിർദേശം.

അതേസമയം, കേരളത്തിലെ ഹിൽസ്റ്റേഷനുകളിൽ ആളുകളെയും വാഹനങ്ങളെയും താങ്ങാനുള്ള ശേഷി സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന പരിസ്ഥിതി സെക്രട്ടറി രത്തൻ ഖേൽക്കർ കോടതിയിൽ സമർ‌പ്പിച്ചു. സ‌‌ർക്കാർ അംഗീകരിച്ച 37 ഹിൽസ്റ്റേഷനുകളിലെ 2023 വർഷത്തെ സന്ദർശനത്തിന്‍റെ കണക്കുകളാണ് ഹാജരാക്കിയത്. 8742 താമസ കേന്ദ്രങ്ങളിൽ നിന്നായി ശാസ്ത്രീയ വിവരശേഖരണം നടത്തുന്നുണ്ട്. 150 ജീവനക്കാർ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. മാലിന്യ നിർമാർജന സൗകര്യം, ജലലഭ്യത തുടങ്ങിയ വിവരങ്ങളും അടങ്ങുന്നതാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Landslide
News Summary - Wayanad Landslide: No central assistance received - State Govt
Next Story