മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്ന് സുരേന്ദ്രൻ
text_fieldsകാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്നും കേസ് എത്രയുംപെെട്ടന്ന് തീർക്കാൻ മുന്നണികൾ സഹായിക്കണമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. കാസർകോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതാൽപര്യം മാനിച്ച് കേസ് അവസാനിപ്പിക്കാൻ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ സഹായിക്കണം.
ഇപ്പോൾ കേസിലെ സാക്ഷികളെ തടയുകയാണ്. ഈ നീക്കത്തിൽനിന്ന് പിന്മാറാൻ മുന്നണികൾ തയാറാകണം. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് രക്ഷാകവചം ഒരുക്കിയത് സി.പി.എമ്മാണ്. 67 സാക്ഷികൾ കോടതിയിൽ ഹാജരായാൽ കേസ് തീരും. കേസ് എത്രയുംപെെട്ടന്ന് തീർക്കണമെന്ന് ആഗ്രഹിക്കുന്നവർ സാക്ഷികളെ സ്വതന്ത്രരാക്കുകയാണ് വേണ്ടത്. കേസ് സംബന്ധിച്ച് ഭൂരിഭാഗം തെളിവുകളും കോടതിയെ ബോധ്യപ്പെടുത്താനായിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിൽ സംഘർഷങ്ങൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. നവംബർ അഞ്ച്, ആറ് തീയതികളിൽ യുവതീപ്രവേശനം സാധ്യമാക്കാൻ സി.പി.എം കിണഞ്ഞുശ്രമിക്കുകയാണ്. ഇതിെൻറ ഭാഗമായി ക്രിമിനലുകളെ സന്നിധാനത്തെത്തിക്കാനാണ് നീക്കം. എല്ലാ ജില്ലകളിൽനിന്നും ഇതിനായി യുവതികളെ ഉൾപ്പെടെ റിക്രൂട്ട് ചെയ്യുന്നു. സന്നിധാനത്ത് താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള ശ്രമവും ഇതിെൻറ ഭാഗമാണ്.
ശബരിമല വിഷയത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെയുള്ള ആക്രമണം. ഇതുസംബന്ധിച്ച വസ്തുതകൾ പൊലീസ് മറച്ചുവെക്കുകയാണ്. അടിയന്തരാവസ്ഥയെ വെല്ലുന്ന പൊലീസ് നടപടി ഉണ്ടായാലും ശബരിമലയിലെ യുവതീപ്രവേശനം തടയുകതന്നെ ചെയ്യുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.