മുജാഹിദ് പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
text_fieldsെകാച്ചി: മതവിദ്വേഷമുണ്ടാക്കുന്ന ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് പറവൂരിൽനിന്ന് അറസ്റ്റ് ചെയ്ത 40 മുജാഹിദ് പ്രവർത്തകർ ജാമ്യാപേക്ഷ നൽകി. ഹരജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് വെള്ളിയാഴ്ച വാദം കേൾക്കും.
വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ എന്ന സംഘടനയുടെ പ്രവർത്തകരായ നിയാസ് (24), അബ്ദുല്ല (55), നജീബ് (33), കെ.പി. അന്‍വർ (42), പി.പി. ഇസ്മായില്‍ (47), അബ്ദുൽ കരീം (71), യാസീൻ (24), ഹുസൈൻ (23), അബ്ദുൽ ഹമീദ് (56), യൂനുസ് (35), നാസർ (35), മൻഷാദ് (28), അൻസാർ (35), ഷിഹാബ് (32), സനൽ (40), അൻവർ (36), നസീർ (47), ഫാറൂഖ് (40), അബ്ദുൽ ഫത്താഹ് (19), അനീഷ് (29), അലി (52), ഷഹബാസ് (26), ഹബീബ് (31), ഷുക്കൂർ (41), അജാസ് (27), തൻസീർ (30), സെയ്ത് (25), അബ്ദുൽ കരീം (57), നബീൽ സെയ്ത് (22), നിഷാദ് (27), മുഹമ്മദ് അഷറഫ് (60), സലീം (58), അഹമ്മദ് ആഷിഖ് (19), അഷറഫ് (37), വി.എം. ജാബിർ (31), നിയാസ് (28), സൈനുദ്ദീൻ (54), ഫഹദ് (29), മുഹമ്മദ് ആബിൻ (25), മുഹമ്മദ് (47) എന്നിവരാണ് റിമാൻഡിലുള്ളത്.
ഞായറാഴ്ച രാവിലെ ഒമ്പേതാടെയാണ് പറവൂർ മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽ വിസ്ഡം പ്രവർത്തകർ ഗൃഹസന്ദർശനവും ലഘുലേഖ വിതരണവും ആരംഭിച്ചത്. വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം, പുതിയകാവ്, കട്ടത്തുരുത്ത്, കൊട്ടുവള്ളിക്കാട് എന്നിവിടങ്ങളിലെ വീടുകളിലായിരുന്നു ലഘുലേഖ വിതരണം. ഇതിനിടെ സംഘടിച്ചെത്തിയ ആർ.എസ്.എസ് പ്രവർത്തകർ ഇവരെ മർദിച്ച് അവശരാക്കിയശേഷം പൊലീസിന് കൈമാറുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.