മാങ്ങ പറിക്കുന്നതിനെച്ചൊല്ലി തർക്കം: സ്ത്രീകളെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രധാനപ്രതി അറസ്റ്റിൽ
text_fieldsകായംകുളം: മാങ്ങ പറിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ മൂന്ന് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രധാനപ്രതി അറസ്റ്റിൽ. കീരിക്കാട് കണ്ണമ്പള്ളി മുറിയിൽനടയിൽ വീട്ടിൽ ബിജു എന്ന ജയേഷിനെയാണ് (40) കായംകുളം പൊലീസ് പിടികൂടിയത്. കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരെയും അയൽവാസി നീതുവിനെയും വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് നടപടി.
കഴിഞ്ഞ ഓണക്കാലത്ത് വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലും ഒന്നാം പ്രതിയായ ബിജുവിന്‍റെ വീട്ടിലെ മാവിൽനിന്നും മാങ്ങ പറിച്ചതിലുമുള്ള വിരോധവും മൂലമാണ് ബിജുവും മറ്റ് മൂന്നുപേരും കൂടി മിനിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. കായംകുളം കുന്നത്താലുംമൂട് ബിവറേജിന് സമീപത്ത് നിന്നാണ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ പ്രതികളായ കൃഷ്ണപുരം പുതുവൽ ഹൗസിൽ സജിത്ത് (32), കൃഷ്ണപുരം പുതുവൽ ഭാഗം ഉത്തമാലയത്തിൽ ഉല്ലാസ് ഉത്തമൻ (33 ) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബി, എസ്.ഐ. ഉദയകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.