വിദേശജോലിയും പഠനവും: അപേക്ഷാഫീസ് ഇരട്ടിയാക്കി ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: വിദേശജോലിക്കും പഠനത്തിനുമായി അവധിയെടുത്ത് പോകുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ സര്‍ക്കാറിലേക്ക് അടയ്ക്കേണ്ട ഫീസ് ഇരട്ടിയാക്കി. ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളില്‍ ആവശ്യത്തിന് ജീവനക്കാരുള്ള വിഭാഗങ്ങളിലെ അധ്യാപകരും അനധ്യാപകരുമടങ്ങുന്ന ജീവനക്കാര്‍ക്കാണ് പരമാവധി അഞ്ചുവര്‍ഷംവരെ ആനുകൂല്യങ്ങളില്ലാത്ത അവധി അനുവദിക്കാറുള്ളത്. രാജ്യത്തിനുള്ളില്‍ ജോലി ചെയ്യാനാണ് അവധിയെങ്കില്‍ അസി. പ്രഫസര്‍മാരും അതിന് മുകളിലുള്ളവരും 50,000 രൂപ ഫീസായി നൽകണമായിരുന്നു. ഇത് ഒരു ലക്ഷമായി ഉയര്‍ത്തി. പുറമേ നികുതിയും. വിദേശത്ത് പോകുന്നതിന് ഒരുലക്ഷമായിരുന്ന ഫീസ് രണ്ടുലക്ഷമാക്കി. ലെക്ചറര്‍, അനധ്യാപകര്‍ എന്നിവര്‍ക്ക് 15,00 രൂപയാണ് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് നൽകേണ്ടിയിരുന്നത്. ഇനി രാജ്യത്തിന് അകത്തേക്ക് 30,000 രൂപയും പുറത്തേക്കാണെങ്കില്‍ 45,000 രൂപയും നൽകണം.
ഫീസുകൾ ഉയർത്തി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാറിലേക്ക് അടയ്ക്കേണ്ട ഫീസുകള്‍ ആരോഗ്യവകുപ്പ് വർധിപ്പിച്ചു. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ നൽകുന്ന സേവനങ്ങള്‍ക്കുള്ള ഫീസ് 50 മുതല്‍ 100 ശതമാനംവരെയാണ് ഉയർത്തിയത്. പുതുക്കിയ ഫീസുകള്‍ക്കു പുറമെ നികുതിയും നൽകേണ്ടിവരും. സ്വാശ്രയമേഖലയില്‍ പുതിയ കോളജ് തുടങ്ങുന്നതിനുള്ള പരിശോധനക്കുള്ള ഫീസ് 28,750 രൂപയിൽനിന്ന് 37,500 രൂപയാക്കി. പുതിയ കോളജിനുള്ള എന്‍.ഒ.സി/ ഇ.സി എന്നിവക്ക് നിലവിലെ 50,000 75,000 രൂപയാക്കി. പുതിയ കോഴ്സ് തുടങ്ങുന്നതിനുള്ള എന്‍.ഒ.സി, ഇ.സിക്ക് 37,500 രൂപയാണ്. നിലവിൽ ഇതിനുള്ള ഫീസ് 25000 രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.