ലോക കപ്പ്: ഖത്തറിലേക്ക് കാൽനട യാത്രക്കൊരുങ്ങി ഒമാനി സ്വദേശികൾ
text_fieldsഹിൽമി അൽ കിന്ദിയും നവാഫ് സുലൈമാനിയും
മസ്കത്ത്: ഖത്തറിൽ നടക്കുന്ന ലോക കപ്പ് ഫുട്ബാൾ മത്സരത്തിെൻറ സാമൂഹിക പ്രാധാന്യം എടുത്തുകാട്ടാൻ ഖത്തറിലേക്ക് കാൽനട യാത്രക്കൊരുങ്ങുകയാണ് സ്വദേശികളായ ഹിൽമി അൽ കിന്ദിയും നവാഫ് സുലൈമാനിയും. ഗൾഫ്മേഖലയുടെ ഏകതയും അനിതരമായ അറബ് പാരമ്പര്യവും ഉയർത്തിപ്പിടിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ചരിത്രം ആവേശകരമാണ്. കഴിഞ്ഞ കാലങ്ങളിൽ വെല്ലുവിളികളും കഠിനതരമായ കാര്യങ്ങളും കഴിഞ്ഞു പോയിട്ടുണ്ട്.
എന്നാൽ, ഈ മഹാ മേള സംഘടിപ്പിക്കുന്ന ഖത്തറിനും അതിൽ പങ്കാളികളാവുന്നവർക്കും ജി.സി.സിയിലെ എല്ലാവരും പിന്തുണ നൽകേണ്ടതുണ്ടെന്ന് ഇരുവരും പറഞ്ഞു. ഹിൽമി അൽ കിന്തിയോടൊപ്പം ഒമാനിൽ ഇത്തരം നിരവധി യാത്രകളിൽ പെങ്കടുത്തിട്ടുണ്ടെന്ന് നവാഫ് പറഞ്ഞു. യാത്രക്ക് സ്പോൺസർമാരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്പോൺസർമാരെ കിട്ടിയാലും ഇല്ലെങ്കിലും കാൽനട യാത്ര നടത്തുമെന്ന് നവാഫ് പറഞ്ഞു.
സാംസ്കാരിക മേഖലയെന്ന നിലക്ക് ഒമാന് പ്രചാരം നൽകാൻ കാൽനടയാത്ര സഹായകമാവും. 2015മുതൽ ഒമാൻ സംസ്കാരത്തിെൻറ പ്രചാരകരാണ് ഞങ്ങൾ. ഒമാന്റെ എല്ലാ ഭാഗങ്ങളിലും ഞങ്ങൾ നടന്നു കഴിഞ്ഞു. ഇനി ലോകരാജ്യങ്ങളിലൂടെയുള്ള നടത്തമാണ് ഞങ്ങളുടെ ലക്ഷ്യം. മേഖലയിൽ ആദ്യമായി ഖത്തറിൽ ലോക കപ്പ് നടക്കാനിരിക്കെ ഇവിടേക്കുള്ള നടത്തത്തിന് ഏറ്റവും പറ്റിയ സമയമാണിത്. അതിനാൽ, പ്രപിതാക്കളുടെ ചുവടുകളിലൂടെ എന്ന സന്ദേശമാണ് ഇൗ യാത്രയുടേതെന്ന് സുലൈമാനി പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിൽ എണ്ണമറ്റ കോട്ടകളുടെയും മറ്റു പ്രകൃതി അത്ഭുതങ്ങളുെടയും അവശിഷ്ഠങ്ങളുണ്ട്. ഇപ്പോഴും പുതിയവ കണ്ടെത്തിവരുകയാണ്. പുറത്തുവരാത്ത നിരവധി ഇത്തരം നിധികളെപറ്റി ഇനിയും പഠിക്കേണ്ടതുണ്ട്. ഇതിലൂടെ വാഹനമോടിച്ച് പോവുന്നവർക്ക് ഇവ കൂടുതൽ അടുത്തറിയാൻ കഴിയില്ല. ഈ േമഖലകളിലൂടെ നടക്കുന്നവർക്ക് ഇവയെ കൂടുതൽ അടുത്തറിയാൻ കഴിയും.
അതിനാൽ, ജി.സി.സിയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ നടന്ന ഇവ ലോക ശ്രദ്ധയിൽ കൊണ്ടുവരാനും പദ്ധതിയുള്ളതായി ഇവർ പറഞ്ഞു. ഇത്തരം പൈതൃക സ്ഥലങ്ങൾ സന്ദർശിക്കാനും കൂടുതൽ പഠനം നടത്താനുമുള്ള സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് കാൽനട യാത്രകളുടെ പ്രധാന സന്ദേശമെന്നും ഇവർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.