ഹജ്ജ്: 9742 പേരും തെരഞ്ഞെടുത്തത് കരിപ്പൂർ, കൊച്ചി -4098, കണ്ണൂർ -2882
text_fieldsമലപ്പുറം: സംസ്ഥാനത്തുനിന്നുള്ള കൂടുതൽ ഹജ്ജ് തീർഥാടകരും തെരഞ്ഞെടുത്തത് യാത്രനിരക്കിൽ അനിശ്ചിതത്വം നിലനിൽക്കുന്ന കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം. കേരളത്തിൽനിന്ന് ഹജ്ജിന് അവസരം ലഭിച്ച 16,762 പേരിൽ 9742 പേരും പുറപ്പെടൽ കേന്ദ്രമായി തെരഞ്ഞെടുത്തത് കരിപ്പൂരാണ്. കൊച്ചി -4,098, കണ്ണൂർ -2,882, ബംഗളൂരു -29, ചെന്നൈ -ആറ്, മുംബൈ -അഞ്ച് എന്നിങ്ങനെയാണ് മറ്റു വിമാനത്താവളങ്ങൾ തെരഞ്ഞെടുത്തവർ.
24,796 അപേക്ഷകരാണ് ഇക്കുറി ഉണ്ടായിരുന്നത്. ഇതിൽ 14,461 പേരും കരിപ്പൂരാണ് ആദ്യ ഓപ്ഷനായി നൽകിയത്. മറ്റു വിമാനത്താവളങ്ങളുടെ കണക്ക്: കൊച്ചി -5999, കണ്ണൂർ -4277, ബംഗളൂരു -48, ചെന്നൈ -ആറ്, മുംബൈ -അഞ്ച്.
അവസരം ലഭിച്ചവരിൽ കൂടുതൽ സ്ത്രീകൾ
മലപ്പുറം: സംസ്ഥാനത്തുനിന്ന് ഹജ്ജിന് അവസരം ലഭിച്ചവരിൽ കൂടുതൽ സ്ത്രീകൾ. 10,074 സ്ത്രീകൾക്കും 6688 പുരുഷന്മാർക്കുമാണ് അവസരം ലഭിച്ചത്. ജില്ല അടിസ്ഥാനത്തിൽ മലപ്പുറത്തുനിന്നാണ് കൂടുതൽ പേർക്ക് അവസരം കിട്ടിയത് -5805 പേർ. കോഴിക്കോട് -3038, കണ്ണൂർ -1815, എറണാകുളം -1359, പാലക്കാട് -1012, കാസർകോട് -1005, ആലപ്പുഴ -287, ഇടുക്കി -147, കൊല്ലം -425, കോട്ടയം -229, പത്തനംതിട്ട -76, തിരുവനന്തപുരം -496, തൃശൂർ -806, വയനാട് -262 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്പോർട്ടും അനുബന്ധ രേഖകളും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇതുവരെ 257 പേരുടെ രേഖകൾ സ്വീകരിച്ചു. കരിപ്പൂരിലെ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനൽ ഓഫിസിലുമാണ് രേഖകൾ സ്വീകരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.