Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightലോകകപ്പിനിടയിലെ ജുമഅ...

ലോകകപ്പിനിടയിലെ ജുമഅ നമസ്ക്കാരം

text_fields
bookmark_border
Grands Masjid
cancel
camera_alt

ഗ്രാൻഡ് മസ്ജിദ്

ദോഹ: കഴിഞ്ഞ വർഷങ്ങളിലെ ലോകകപ്പ് മത്സരത്തിനിടയിൽ ഏകദേശം 50 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചു വെള്ളിയാഴ്ച പ്രാർത്ഥന നിർവഹിച്ച കഥകൾ പറഞ്ഞാണ് സുഹൃത്ത് ഇസ്മായിലിനും കളി കാണാനെത്തിയ എൻ.എ. എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പാൾ റഫീഖ് സാറിനുമൊപ്പം ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ഗ്രാൻഡ് മസ്ജിലെത്തിയത്.

വിശാലമായ കാർ പാർക്കിംഗ് സംവിധാനം തന്നെ ഈ പള്ളിയുടെ വിശാലതയും ആധുനികതയും വിളിച്ചോതുന്നതായിരുന്നു. എസ്കലേറ്ററിന് മുന്നിലെ മസ്ജിദ് ടൂർ കൗണ്ടറിനു മുന്നിൽ കുറച്ച് സെനഗാൽ ആരാധകർ അവിടെത്തെ ടൂർ ഗൈഡുമായി സംസാരിക്കുന്നു.

വിവിധ രാജ്യക്കാരായ വിശ്വാസികൾക്ക് പുത്തൻ അനുഭവങ്ങളുടെ വാതിൽ തുറക്കുന്നതായിരുന്നു അത്യാധുനിക സംവിധാനങ്ങളുടെ പൊലിമയിൽ ഒരുക്കിയ അംഗശുദ്ധീകരണത്തിനായുള്ള സ്ഥലവും പള്ളിയുടെ അകത്തെ സംവിധാനങ്ങളും.

സെനഗൽ, സെർബിയ തുടങ്ങിയ രാജ്യങ്ങളുടെ ഒട്ടനവധി ഫുട്ബോൾ ആരാധകരുണ്ട് ഇവിടെ. ഭൂരിഭാഗം ആളുകളും പളളിയുടെ ചരിത്രവും മറ്റ് വിവരങ്ങളും വിശദീകരിക്കുന്ന ടൂറിൽ സജീവമാണ്. ദോഹയിലെ വെസ്റ്റ് ബേയിലെ ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിന് അഭിമുഖമായുള്ള ഒരു കുന്നിൻ മുകളിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

20ാം നൂറ്റാണ്ടിൻെറ ആദ്യ പകുതിയിൽ നിർമിച്ച മസ്ജിദിൽ, നിരവധി താഴികക്കുടങ്ങളുള്ള ഒരു ഗംഭീരമായ കെട്ടിടം ഉൾക്കൊള്ളുന്നു.കൂടാതെ പരമ്പരാഗത അറബിക്, ആധുനിക വാസ്തുവിദ്യയുടെ ആകർഷണീയമായ മിശ്രണത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്.

തിളങ്ങുന്ന അർധചന്ദ്രന്മാരും ഒരു മിനാരവും വലിയ തുറന്ന സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് ഈ വലിയ പള്ളി. പരമ്പരാഗത ഇസ്‌ലാമിക വാസ്തുവിദ്യാ ഘടകങ്ങളിൽ ചിലത് സംരക്ഷിച്ചിരിക്കുന്ന ഈ വലിയ പള്ളിക്ക് വളരെ പുതുമയുള്ള ഒരു അനുഭവമുണ്ട്.

ലോകകപ്പിൽ എത്തിച്ചേരുന്ന വിവിധ രാജ്യത്തെ ആളുകൾക്ക് ഖത്തറിനെ അടുത്തറിയാനുള്ള ഒരു വലിയ മ്യൂസിയമായി കൂടി ഗ്രാൻറ് മസ്ജിദ് മാറുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Juma During the World Cup
Next Story