മലബാർ കലാപ പോരാളിയുടെ ആത്മകഥ കണ്ടെടുത്തു
text_fieldsകോഴിക്കോട്: മലബാർ സമരകാലത്ത് ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് അന്തമാനിലേക്ക് നാടുകടത്തപ്പെട്ട പോരാളിയുടെ ആത്മകഥാകുറിപ്പുകൾ ചരിത്രത്തിെൻറ പുതിയ ഏടുകളാകുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂർ ആക്കപ്പറമ്പിൽ സൈതാലി ഹാജി എഴുതിയ ഡയറിക്കുറിപ്പുകൾ 57 വർഷത്തിനുശേഷം പുറംലോകത്ത് എത്തുമ്പോൾ അത് െഎക്യകേരളത്തിനുമുമ്പുള്ള മലബാറിെൻറ അവഗണിക്കാനാവാത്ത ചരിത്രരേഖ കൂടിയാണ്. തെൻറ കൗമാരം മുതൽ ജയിൽശിക്ഷ അനുഭവിക്കുംവരെയുള്ള ജീവിതം ഒമ്പത് പുസ്തകങ്ങളിലായാണ് സൈതാലി എഴുതിയിരിക്കുന്നത്. തിങ്കളാഴ്ച പുറത്തിറങ്ങുന്ന ‘മാധ്യമം’ ആഴ്ചപ്പതിപ്പിലാണ് മറവിയിലാണ്ടു കിടന്ന ഈ ചരിത്രരേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വെള്ളുവനാട് താലൂക്ക് അരക്കുപറമ്പ് അംശം പുത്തൂർ ദേശത്തെ കർഷകനും കച്ചവടക്കാരനുമായ ആക്കപ്പറമ്പിൽ വീരാെൻറ രണ്ടാമത്തെ പുത്രനായി 1894 ജൂലൈയിൽ ജനിച്ച സൈതാലി ചെറുപ്പത്തിൽ അപസ്മാര രോഗിയായിരുന്നു. ചെറുപ്രായത്തിൽതന്നെ ഭക്ഷണത്തിനും േജാലിക്കുമായി പല ദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു. ഒടുവിൽ എത്തിപ്പെട്ടത് പെരിന്തൽമണ്ണ ചന്തയിലാണ്. ഹരജിയെഴുത്തുകാരൻ പൂഴിക്കുന്നൻ മമ്മൂട്ടി എന്നയാൾ പറഞ്ഞതു പ്രകാരം, കോട്ടൻ സായിപ്പിന് ഒരു നിവേദനം സമർപ്പിച്ചു. സായിപ്പ് താലൂക്കിലെ ഉദ്യോഗസ്ഥനായ ജമാൽ സാഹിബിെന സൈതാലിയുടെ രക്ഷാകർതൃത്വം ഏൽപിച്ചു. പഠിപ്പിക്കാനും മറ്റുമായി പ്രതിമാസം നാല് ഉറുപ്പികയും അനുവദിച്ചു. പാലക്കാട് വിക്ടോറിയ കോളജിൽനിന്ന് ഫോർത്ത് ഫോറം പാസായ സൈതാലി ഗൂഡല്ലൂരിലേക്ക് പോയി.
പിന്നീട് തമിഴ്നാട്ടിലെ വാണിയമ്പാടിയിലെ മദ്റസത്തുൽ ഇസ്ലാമിയ്യയിൽ ചേർന്നു. അവിടെ പ്ലേഗ് രോഗം പടർന്നപ്പോൾ 1913ൽ നാട്ടിൽ തിരിച്ചെത്തി പട്ടാളത്തിൽ ചേർന്നു. 1919ൽ, പട്ടാളത്തിൽനിന്ന് വിരമിച്ച് നാട്ടിലേക്ക് തിരിച്ചു. തൊട്ടടുത്ത വർഷം നിലമ്പൂരിൽ വനംവകുപ്പിൽ ജോലികിട്ടി. ഇക്കാലത്താണ് മലബാറിൽ ലഹള പൊട്ടിപ്പുറപ്പെട്ടത്. അന്ന് നെടുങ്കയത്താണ് സൈതാലി. മലബാർ കലാപത്തിെൻറ ഭാഗമായി ഏറനാട്ടിൽ നടന്ന ഒട്ടുമിക്ക സംഭവങ്ങൾക്കും അദ്ദേഹം സാക്ഷിയാകുന്നത് അങ്ങനെയാണ്.
നിലമ്പൂർ കോവിലകം ആക്രമണം നടക്കുേമ്പാൾ സൈതാലി നിലമ്പൂർ ചെട്ടിയങ്ങാടിയിലുണ്ട്. ലഹളക്കാലത്ത് ഏറനാടിെൻറ വിവിധ ഭാഗങ്ങളിൽ ഒളിച്ചു താമസിക്കേണ്ടി വന്നു.1922 ഏപ്രിൽ എട്ടിന് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ സൈതാലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നുള്ള സംഭവങ്ങളാണ് ആത്മകഥാകുറിപ്പുകളിൽ രേഖപ്പെടുത്തുന്നത്.സൈതാലിയുടെ ആത്മകഥ വ്യത്യസ്തമാക്കുന്ന ഒേട്ടറെ ഘടകങ്ങളുണ്ട്. അതിലേറ്റവും പ്രധാനം, ഇൗ ഗ്രന്ഥം ഏറക്കുറെ പൂർണമായും ഒരു ദൃക്സാക്ഷി വിവരണമാണ് എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.