കവിയാര്, കാപട്യമാരുടേത്? കവിത മോഷണവിവാദം തീരുന്നില്ല
text_fieldsതൃശൂർ: പുതുതലമുറ സാംസ്കാരിക പ്രവർത്തകർ ഉൾപ്പെട്ട കവിത മോഷണ വിവാദം പുതിയ തലത്തിലേക്ക്. കവിയാര്, കാപട്യമാരുടേത് എന്ന് വരികൾക്കിടയിലൂടെ വായിക്കാവുന്ന വിശദീകരണങ്ങളുമായി വിവാദത്തിൽ ഉൾപ്പെട്ടവർ രംഗത്തെത്തി. ‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ’ എന്ന കവിതയെഴുതിയ എസ്. കലേഷിനോട് ക്ഷമ ചോദിച്ച മോഷണക്കുറ്റം ആരോപിക്കപ്പെട്ട ദീപ നിശാന്ത്, ഇങ്ങനെ സംഭവിച്ചതിന് പിന്നിലെ ‘മുഴുവൻ കാര്യങ്ങളും പറയാനാവാത്ത ചില പ്രതിസന്ധികൾ’ ഉണ്ട് എന്ന ന്യായീകരണവുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. തൊട്ടുപിന്നാലെ എം.ജെ. ശ്രീചിത്രൻ എന്ന പ്രഭാഷകൻ കവിതമോഷണത്തിെൻറ പേരിൽ കവി കലേഷിനോട് മാപ്പപേക്ഷയുമായി വന്നതോടെയാണ് വിവാദത്തിന് വിചിത്രതലങ്ങൾ വന്നത്. തെൻറ കവിതയാണെന്ന് അവകാശപ്പെട്ട്, ദീപക്ക് അവരുടെ പേരിൽ പ്രസിദ്ധീകരിക്കാൻ ശ്രീചിത്രൻ അയച്ചുകൊടുത്ത കവിതയാണിതെന്ന ആക്ഷേപമാണ് പുതിയ വഴിത്തിരിവ്.
ശ്രീചിത്രെൻറ കുമ്പസാരം
കവിതാസംവാദങ്ങൾക്കിടയിൽ താൻ അയച്ചുകൊടുത്ത ഒരു കവിത മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടതിന് കലേഷിനോട് മാപ്പ് പറയുന്നു എന്നാണ് ശ്രീചിത്രെൻറ ഫേസ്ബുക്ക് പോസ്റ്റ്. ഇവർ രണ്ടുപേരേയും നേരിട്ടറിയാത്ത കവി കലേഷിന് ഇത്രയേ അറിയേണ്ടൂ- ‘ആരാണ് എെൻറ കവിതയുടെ വരികൾ വെട്ടി വഴിയിലുപേക്ഷിച്ചത്? മാപ്പ് വേണ്ട. മറുപടി മതി. അത് ഞാൻ അർഹിക്കുന്നു’. അതോടെ പലരും തർക്കത്തിൽ ഇടെപട്ടു. വെള്ളിയാഴ്ച പാതിരക്കാണ് കുറ്റമേറ്റ് ദീപ കലേഷിനോട് ക്ഷമ ചോദിച്ച് പോസ്റ്റിട്ടത്. മോഷണക്കാര്യത്തിൽ അവ്യക്തത നിലനിർത്തിയ പോസ്റ്റിന്മേൽ ചർച്ച വളരുേമ്പാഴാണ് ശനിയാഴ്ച ഉച്ചക്ക് ശ്രീചിത്രെൻറ മാപ്പ് പോസ്റ്റ്. ‘കലേഷിെൻറ വിഷമത്തോളം പ്രധാനമല്ല ഞാനിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും. ‘കലേഷിന് അനുഭവിക്കേണ്ടി വന്ന മനഃപ്രയാസത്തിനും അപമാനത്തിനും ഞാൻ മാപ്പ് പറയുന്നു’-ശ്രീചിത്രൻ എഴുതി. താൻ അയച്ചുകൊടുത്ത കവിതയാണ് ദീപയുെട പേരിൽ വന്നതെന്നാണ് ശ്രീചിത്രെൻറ കുമ്പസാരം. ‘അതിത്രമേൽ വലിയ അശനിപാതമായി വന്നുവീഴുമെന്ന് പ്രതീക്ഷിച്ചില്ല’ എന്നും അതിെൻറ പേരിൽ ‘പ്രതിക്കൂട്ടിലെത്താനും സാഹചര്യമുണ്ടായത് ദൗർഭാഗ്യകരം’ എന്നുമാണ് പോസ്റ്റ്്. ‘ഒരു മാഗസിനിലേക്കും കവിത നൽകാറില്ല. അങ്ങനെ നൽകാൻ പറഞ്ഞ് കവിത ആർക്കും നൽകിയിട്ടുമില്ല. വളച്ചുകെട്ടി പറയേണ്ട കാര്യമേയില്ല- വിവാദ കവിത ദീപ നിശാന്തിെൻറ പേരിൽ വന്ന സാഹചര്യം ശ്രീചിത്രൻ പോസ്റ്റിൽ വ്യക്തമാക്കുന്നു.
പറയാനാവാത്ത ചില പ്രതിസന്ധികൾ
‘ഇവിടെ ഇതവസാനിക്കും’ എന്ന് പറഞ്ഞാണ് ‘എെൻറ പേരിൽ വരുന്ന ഒാരോ വാക്കിനും ഞാൻ ഉത്തരവാദിയായതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുന്നു’ എന്ന ദീപയുടെ പോസ്റ്റ്.‘ആ കവിത കലേഷിേൻറതല്ല എന്ന് ശക്തമായി തെറ്റിധരിക്കപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ’ ആണ് എല്ലാം സംഭവിച്ചത്. ‘എഴുത്തിെൻറ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭം എെൻറ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അവയോരോന്നും ‘പറഞ്ഞുപോകരുതിത്/മറ്റൊന്നിെൻറ പകർപ്പെന്നു മാത്രം’ എന്ന ഇടശ്ശേരിയുടെ പ്രഖ്യാപനത്തെ മുറുകെപ്പിടിക്കുന്നതാണ് എന്ന ആത്മാഭിമാനം എനിക്കുണ്ട്. പിന്നെയെങ്ങനെ ഇത് സംഭവിച്ചുവെന്ന് ചോദിച്ചാൽ മുഴുവൻ കാര്യങ്ങളും പറയാനാവാത്ത ചില പ്രതിസന്ധികൾ അതിലുണ്ട് എന്ന് മാത്രമെ പറയാനാവൂ. ആ പ്രതിസന്ധികൾ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകർക്കാൻ ഉദ്ദേശിക്കുന്നില്ല’ -ദീപ പറയുന്നു.
നൈതികതയുടെ പ്രശ്നം
ഇതിലൊരു നൈതികതയുടെ പ്രശ്നമുെണ്ടന്ന് കലേഷ് പറഞ്ഞു. ഞാനെഴുതിയ കവിത ഞാൻതന്നെ മോഷ്ടിച്ചുവെന്നുപോലും വന്നു. ക്ഷമക്കും മാപ്പിനുമപ്പുറം പറയാതെ പോകുന്ന ചിലതുണ്ട്. അത് വ്യക്തമാകുകതന്നെ വേണം. നിയമ നടപടിയെക്കുറിച്ച് തന്നെയാണ് ഇപ്പോഴും ആലോചിക്കുന്നത്-കലേഷ് ‘മാധ്യമ’േത്താട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.