അന്വേഷണാത്മകം
text_fieldsകടപ്പുറത്തെ ചുവന്ന സിമൻറ് ബെഞ്ചിെൻറ ഒരറ്റത്ത് അയാൾ അമർന്നിരുന്നു. കരകാണാ കടലിെൻറ നടുക്ക് ഒരു ദീപനാളം ഒാളങ്ങളിൽ പരന്നും പാളിയും തെളിഞ്ഞും മങ്ങിയും നീങ്ങുന്നു. ഏതോ ഒരു മീൻതോണിയുടെ ചടുല പ്രയാണമാണതെന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ ബോധ്യമായി.
ഒരു നെടുവീർപ്പോടെ അയാൾ ആകാശത്തേക്ക് കേണ്ണാടിച്ചു. നന്നായൊന്നു ഉയർന്നുപൊങ്ങിയാൽ എളുപ്പം എത്തിപ്പിടിക്കാം. എത്രയെത്രയോ അകലെയകലെയായ ആകാശം എത്രയും അടുത്താണെന്ന് കരുതുന്ന പമ്പരവിഡ്ഢിക്കൂട്ടത്തിൽ പെട്ടുപോയി ഇപ്പോഴീ ഞാൻ. അയാളുടെ ആത്മഗതം അൽപം ഉച്ചത്തിലായിപ്പോയി.
‘‘എന്താ സാർ ഒറ്റക്കിരുന്ന് പിറുപിറുക്കുന്നത്?’’ ബെഞ്ചിെൻറ അങ്ങേത്തലക്കൽ നിന്നൊരു യുവതിയുടെ അന്വേഷണം.
ഇവളെപ്പോഴാണ് അപ്പുറത്ത് ഇരിപ്പുറപ്പിച്ചത്? അയാൾ ചെറുതായൊന്ന് ഞെട്ടി. ഇരുട്ടു പരക്കുന്ന ഇൗ നേരത്ത് അതും മറ്റു ബെഞ്ചുകൾ കാലിയായിക്കിടക്കുേമ്പാൾ ഇവളെന്തിനാണ് ഇവിടെത്തന്നെ അടുത്തിരിക്കുന്നത്?
‘‘നീ ഏതാണ്? എന്തിനാണെെൻറ സ്വൈരം കെടുത്താൻ വന്നത്?’’ അയാൾ അസ്വാരസ്യം പ്രകടിപ്പിച്ചു.
‘‘ഞാനും സാറിനെപ്പോലെ ഇത്തിരി സ്വാസ്ഥ്യം തേടിയിറങ്ങിയതാണ്’’.
‘‘എനിക്ക് സ്വസ്ഥതയില്ലാന്ന് ആരു പറഞ്ഞു?’’
‘‘അതു ഞാൻ അന്വേഷിച്ചു കെണ്ടത്തി. അന്വേഷണാത്മക മാധ്യമപ്രവർത്തനമാണെെൻറ ജോലി’’.
‘‘ഇയാൾ ആള് കൊള്ളാമല്ലോ?’’
‘‘സാറെന്തുചെയ്യുന്നു?’’
‘‘അന്വേഷണാത്മക പത്രപ്രവർത്തനം’’ അയാൾ ചുറ്റും നോക്കി
സ്വരം കനപ്പിച്ചു.
അന്യോന്യം കാണാനുള്ള വ്യഗ്രതയിൽ അവർ സ്മാർട്ട് ഫോണിെൻറ വിളക്കിൽ വിരലമർത്തി.
‘‘ഒാഹോ. നമ്മളിവിടെയും ഒരുമിച്ചോ?’’ പരസ്പരം അന്വേഷിച്ചുകൊണ്ട് അവർ പൊട്ടിച്ചിരിച്ചു.
‘‘വാ...നമുക്ക് കുന്നായി വളർന്ന് ആകാശം നനച്ചുതുടക്കാൻ വെമ്പുന്ന തിരയെക്കുറിച്ച് സംയുക്തമായി ഒരു അന്വേഷണാത്മക സ്റ്റോറി ചെയ്യാം. അത് നന്നായി ക്ലിക്ക് ചെയ്യും.’’
അയാൾ അവളുടെ വിരലിൽ വിരൽ കോർത്ത് തിരയുടെ പ്രഭവകേന്ദ്രത്തിലേക്ക് തിരക്കിട്ട് നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.